വേനൽ മഴ ചതിച്ചു : കുടിവെള്ള ക്ഷാമം രൂക്ഷം; കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങുന്നു
Sunday, April 28, 2024 4:46 AM IST
വാഴക്കുളം: അതികഠിനമായ അന്തരീക്ഷച്ചൂടും ജലദൗർലഭ്യതയും വരൾച്ച രൂക്ഷമാക്കുന്നു.
മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട് മേഖലകളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെട്ടു. പലയിടങ്ങളിലും മതിയായ അളവിൽ വെള്ളം ലഭിക്കുന്നില്ല. കുടിവെള്ള വിതരണത്തെ ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കങ്ങൾ പല പ്രദേശങ്ങളിലും ഉണ്ടാകുന്നു.

കുടിവെള്ള ലഭ്യതക്കുറവിന്‍റേയും പ്രാദേശിക പൊതു വിഷയങ്ങളുടേയും പേരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വോട്ട് ബഹിഷ്കരിച്ചു. പുഴയിലെ ജലനിരപ്പ് താണതോടെ കുടിവെള്ളത്തിനുള്ള പമ്പിംഗ് തടസപ്പെടുകയാണ്. ഇത് കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു.

പുഴയിലും കുളങ്ങളിലും കിണറുകളിലും ജല നിരപ്പ് താഴ്ന്നതോടെ കൃഷിയിടങ്ങളും കരിഞ്ഞുണങ്ങുകയാണ്. വേനൽമഴ ലഭിക്കുന്നതോടെ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ചേന, കപ്പ തുടങ്ങിയ തന്നാണ്ടുകൃഷിയിറക്കുകയാണ് പതിവ്.

മേഖലയിൽ ഒരിടത്തും കാര്യമായ വേനൽ മഴ ലഭിച്ചില്ല. അതിനാൽ ആദ്യ വേനൽ മഴയ്ക്കുളള കൃഷിയിറക്കാൻ കർഷകർക്കു കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ ഈ വർഷം കാർഷികോത്പാദനത്തിൽ വൻ തിരിച്ചടി നേരിടും.

ജാതി, വാഴ, കമുക് തുടങ്ങിയ കൃഷികളേയും വരൾച്ച കാര്യമായി ബാധിച്ചു. പൈനാപ്പിൾ ചെടികൾ പലയിടങ്ങളിലും കരിഞ്ഞുണങ്ങി. വർഷങ്ങളോളം പരിപാലിച്ച് വിളവെടുപ്പു നടത്തുന്ന ജാതി മരങ്ങളുടെ ഇലകൾ കരിയുകയാണ്. പലയിടത്തും തണ്ടുണങ്ങി തുടങ്ങിയതായി കർഷകർ പറയുന്നു.

വളർത്തുമൃഗങ്ങൾ ഉഷ്ണവും ജലക്കുറവും മൂലം ദുരിതത്തിലാണ്. കനത്ത ചൂട് കാരണം പശുക്കളിൽ പാൽ ഉത്പാദനം കുറയുന്നു. പശുക്കൾക്കുള്ള തീറ്റപ്പുല്ലും കരിഞ്ഞു നിൽക്കുകയാണ്. അതിനാൽ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്നു.

കുടിവെള്ളം കിട്ടാക്കനിയാകുന്നതോടെ തോട്ടങ്ങളിൽ അരുമ സസ്യങ്ങൾക്ക് ദാഹനീർ നൽകാൻ കഴിയാതെ കർഷകർ വലയുന്നു. സമീപ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചിട്ടുണ്ട്. വാഴക്കുളം മേഖലയിൽ കാര്യമായ മഴ ലഭിച്ചില്ല. നല്ലൊരു മഴയ്ക്കായി കാത്തിരിക്കുകയാണ് കർഷകരും പ്രദേശവാസികളും.