നീല വസന്തവുമായി കായാന്പൂ വിരിഞ്ഞു
Wednesday, May 8, 2024 5:00 AM IST
മൂവാറ്റുപുഴ: നീലാഞ്ജനത്തിന്‍റെ നീല വസന്തം തീർത്ത് പെരുന്പല്ലൂരിൽ കായാന്പൂ വിരിഞ്ഞു. പെരുന്പല്ലൂർ ചിറക്കൽ ജോഷിയുടെ വീട്ടുമുറ്റത്താണ് കായാന്പൂ വിരിഞ്ഞത്.

പുരാണങ്ങളിലും കവിതകളിലും പരാമർശിച്ചു മാത്രം അറിവുള്ള ഈ വർണ വിസ്മയം കാണാൻ കുറേ ദിവസങ്ങളിലായി ഒട്ടേറെ പേരാണ് ഒഴുകിയെത്തുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് കായാന്പൂവിന്‍റെ പൂക്കളുടേയും, മൊട്ടുകളുടേയും സൗന്ദര്യം.

ഏപ്രിൽ, മെയ് മാസങ്ങളിൽ വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന കായാന്പൂ രണ്ടാഴ്ചയോളം വിരിഞ്ഞു നിൽക്കും. ആയൂർവേദ ഗ്രന്ഥങ്ങളിൽ ഒൗഷധമാണ് കായാന്പൂ ചെടി.

എന്നാൽ കുന്നുകളുടെ നാശത്തോടെ ഈ ചെടി അത്യപൂർവമായമായി. സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കായാന്പൂ ചെടി വളരുന്നത്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണാടകയിലുമാണ് ഇപ്പോൾ ചെടി കണ്ടു വരുന്നത്.

മൂവാറ്റുപുഴയിൽ സ്റ്റുഡിയോ നടത്തുന്ന ജോഷിയുടെ പിതാവ് വർഷങ്ങൾക്ക് മുന്പ് കൊണ്ടുവന്നു നട്ടതാണ് ഇവിടെ. വൈദ്യന്‍റെ നിർദേശപ്രകാരം കണ്ണിലൊഴിക്കുന്ന മരുന്നു ഉണ്ടാക്കുന്നതിനായാണ് കായാന്പൂ നട്ടതെന്നും ജോഷി പറഞ്ഞു.

രണ്ടാമത് വർഷമാണ് പെരുന്പല്ലൂരിൽ കായാന്പൂ വിരിയുന്നത്. കഴിഞ്ഞവർഷം വിടർന്ന പുഷ്പങ്ങൾക്ക് ഈ വർഷത്തേക്കാൾ വലുപ്പം കൂടുതലായിരുന്നു. ഒരിക്കൽ പൂവിട്ടതോടെ ചെടിയുടെ പരിചരണം ജോഷിയുടെ ഭാര്യ ഷൈനിയും മക്കളും ഏറ്റെടുത്തിരിക്കുകയാണ്.