അഭിജിത്തിന്‍റെ മാതാപിതാക്കളെ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു
Wednesday, May 8, 2024 4:40 AM IST
ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ തിരുവാലൂരിൽ 20-കാരന്‍ ആത്മഹത്യചെയ്ത സംഭവത്തിൽ അതിക്രമത്തിന് പോലീസ് കൂട്ടു നിൽക്കുകയാണെന്നും നാട്ടിൽ നീതിയും ന്യായവും നടക്കുന്നിലെന്നതിന് തെ ളിവാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു.

പോലീസിന്‍റെ അനാസ്ഥയ്ക്ക് ഒരു ഇരയാണ് അഭിജിത്ത്. കുറ്റക്കാരെന്നുപറയുന്ന ബിജെപി നേതാക്കള്‍ ചെയ്തതുപോലെ പോലീസും പെരുമാറിയതുകൊണ്ടാണ് ഈ യുവാവിന് ആത്മഹത്യചെയ്യേണ്ടിവന്നത്. എന്നിട്ടും പ്രേരണക്കുറ്റം ചുമത്തുവാന്‍ പോലീസ് തയാറായിട്ടില്ല. ഈ പോലീസുകാര്‍ക്കെതിരെയും കുറ്റക്കാരായവരേയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

അഭിജിത്തിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 18നാണ് ഒരുസംഘം ആളുകളുമായുണ്ടായ അടിപിടിക്കുശേഷം തിരുവാല്ലൂര്‍ പാലയ്ക്കപ്പറമ്പില്‍ സുനിലിന്‍റെ മകന്‍ ആത്മഹത്യചെയ്തത്.

ക്ഷേത്രോത്സവദിവസം അഭിജിത്ത് അക്രമത്തിനിരയായെങ്കിലും കൊടുത്ത പരാതി സ്വീകരിക്കാതെ അഭിജിത്തിനെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. കൂടാതെ ആലങ്ങാട് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതില്‍ മനംനൊന്താണ് അഭിജിത്ത് ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പടെ പരാതിനല്‍കിയിട്ടുണ്ട്.