നായത്തോട് തരിശു പാടത്ത് തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം രാത്രിയും വിജയിച്ചില്ല
Thursday, May 9, 2024 4:16 AM IST
അങ്കമാലി: നഗരസഭ പതിനേഴാം വാര്‍ഡില്‍ നായത്തോട് സ്കൂളിന് പിന്നില്‍ തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലത്ത് തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ അഗ്നിബാധ രാത്രിയും തുടരുകയാണ്.

പ്രദേശമാകെ പുക മൂടിയ നിലയിലാണ്. ഇന്നലെ മുതല്‍ അങ്കമാലി ഫയര്‍ഫോഴ്സ് തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. വിമാനത്താവളം വരുംമുന്പ് മൂന്ന്പൂ കൃഷി ചെയ്തിരുന്ന പാടശേഖരങ്ങളാണിത്.

വിമാനത്താവളം വന്നതോടെ ഭൂമിക്ക് വില കയറി. ഇതോടെ കൃഷി ഉപേക്ഷിച്ച് വയൽ‌ മറ്റ് ഉപയോഗത്തിന് മാറ്റിയെടുക്കാമെന്നാണ് ഉടമസ്ഥരുടെ ആലോചന ചപ്പ് ചവറുകള്‍ പാടത്തേക്ക് തള്ളി‍യത് തീ പിടിച്ചതായി പറയുന്നു. കടുത്ത വേനലിൽ ഉണങ്ങിക്കരിഞ്ഞ് കിടക്കുന്നതിനാൽ തീപ്പൊരി അടുത്തുകൂടെ പോയാല്‍ തീപടരുന്ന സ്ഥിതിയാണുള്ളത്.

ഏക്കറു കണക്കിന് വയൽ തരിശായി കിടക്കുകയാണ്. അതിനാൽ ഒരു അറ്റത്ത് നിന്ന് തീയണച്ച് വന്നാല്‍ മറ്റേ അറ്റത്ത് തീ പടരുന്ന തീ അണയ്ക്കുവാന്‍ കഴിയുന്നില്ല. പ്രദേശമാകെ പുക കൊണ്ട് കണ്ണു കാണാന്‍ പറ്റാത്ത സ്ഥിതിയാണ്.