തെരഞ്ഞെടുപ്പ് ജോലി: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ഓഫ് നല്‍കിയില്ലെന്ന്
Sunday, April 28, 2024 4:46 AM IST
സീമ മോഹന്‍ലാല്‍

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത എറണാകുളം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ഓഫ് നല്‍കിയില്ലെന്ന് ആക്ഷേപം. ജില്ലയില്‍ സിറ്റി, റൂറല്‍ പരിധിയില്‍ തെര ഞ്ഞെടുപ്പ്്‍ ഡ്യൂട്ടി ചെയ്തവർക്കാണ് ഇന്നലെ രാവിലെ വീണ്ടും ജോലിക്ക് എത്തേണ്ടിവ ന്നത്്. പ്രിസൈഡിംഗ്, പോളിംഗ് ഡ്യൂട്ടി ചെയ്ത മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും 27ന് ഡ്യൂട്ടി ഓഫ് നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവ്.

എന്നാല്‍ പോലീസുകാരുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഉത്തരവിറക്കാന്‍ ആരും തയാറാകുന്നില്ലെന്നാണ് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 25ന് രാവിലെ ആറു മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ആരംഭിച്ചതാണ്. 26ന് തെരഞ്ഞെടുപ്പിന് ശേഷം പോളിംഗ് സാമഗ്രികളുമായി ബൂത്തുകളില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമിലേക്ക് എത്തിക്കുന്നതുവരെ ഇവർ‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. പോലീസ് ഉദ്യോഗസ്ഥരില്‍ പലരും ഡ്യൂട്ടിക്ക് ശേഷം ഇന്നലെ പുലര്‍ച്ചെയാണ് വീടുകളില്‍ എത്തിയത്.

എറണാകുളം ജില്ലയില്‍ നഗരത്തിനു പുറത്തു നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഏറെയും. ഇവര്‍ക്കെല്ലാം 27ന് രാവിലെ സ്റ്റേഷന്‍ ഡ്യൂട്ടിക്ക് ഹാജരാകാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നും വിശ്രമിക്കാനുള്ള സമയം നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ജില്ലയില്‍ ഉണ്ടായിരുന്നതിനാല്‍ വിഐപി ഡ്യൂട്ടിക്കായി ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരെ രാവിലെ മുതല്‍ നിയോഗിച്ചിരുന്നു. ഇന്ന് എളംകുളത്ത് നടക്കുന്ന ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കുടുംബസമേതം ഇന്നലെ രാവിലെ 10.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.

മുഖ്യമന്ത്രി എത്തുന്നതിന് മുന്പ് രാവിലെ എട്ടിന് വിഐപി ഡ്യൂട്ടിയുടെ ബ്രീഫിംഗിനായി പോലീസ് ഉദ്യോഗസ്ഥര്‍ എത്തി. അവിടെ വിശ്രമിച്ച മുഖ്യമന്ത്രി ഉച്ചകഴിഞ്ഞ് 3.30നാണ് എറണാകുളത്തേക്ക് തിരിച്ചത്. ഇന്ന് 10.30 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചതിനു ശേഷമേ പോലീസുകാരുടെ ഈ ഡ്യൂട്ടി അവസാനിക്കൂ.

പള്ളുരുത്തി, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് തെരഞ്ഞെടുപ്പ്‍ ഡ്യൂട്ടിക്കു പോയ ഉദ്യോഗസ്ഥരില്‍ പകുതിപ്പേര്‍ക്ക് എസ്എച്ച്ഒമാരും എസ്‌ഐമാരും മുന്‍കൈയെടുത്ത് ഡ്യൂട്ടി ഓഫ് നല്‍കിയിരുന്നു. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ തെരഞ്ഞെടുപ്പ്‍ ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥര്‍ ഇന്നലെയാണ് തിരിച്ചെത്തിയത്. അവര്‍ ഇന്ന് ഡ്യൂട്ടിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാൽ ഇത്തരത്തിലുള്ള ഒരു പരാതി തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍ പറഞ്ഞു.