ഡൽഹി വനിതാ കമ്മീഷൻ പാനലിൽനിന്ന് 223 പേരെ പുറത്താക്കി ലഫ്. ഗവർണർ
ഡൽഹി വനിതാ കമ്മീഷൻ പാനലിൽനിന്ന്  223 പേരെ പുറത്താക്കി ലഫ്. ഗവർണർ
Friday, May 3, 2024 4:31 AM IST
ന്യൂഡൽഹി: ഡൽഹി സംസ്ഥാന വനിതാ കമ്മീഷനിൽനിന്ന് 223 ജീവനക്കാരെ ലഫ്. ഗവർണർ വി.കെ. സക്സേന പുറത്താക്കി. സ്വാതി മലിവാൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന കാലത്തു നടത്തിയ നിയമനങ്ങളാണ് റദാക്കിയതെന്ന് ലഫ്. ഗവർണർ പറഞ്ഞു. സ്വാതി മലിവാൾ നിലവിൽ രാജ്യസഭാ എംപിയാണ്.

അതേസമയം, വനിതാ കമ്മീഷനിലെ കരാർ നിയമനക്കാരെയാണു ലഫ്. ഗവർണർ പുറത്താക്കിയതെന്ന് സ്വാതി മലിവാൾ ആരോപിച്ചു. പാനലിൽ ഇപ്പോൾ 90 ജീവനക്കാരുണ്ട്. ഇതിൽ ഒന്പതു പേർ മാത്രമാണു സർക്കാർ ജീവനക്കാർ. ബാക്കിയുള്ളവർ കരാർ ജീവനക്കാരാണ്. വനിതാ കമ്മീഷനെ ഇല്ലാതാക്കാൻ സമ്മതിക്കില്ല- സ്വാതി മലിവാൾ പറഞ്ഞു.

40 ജീവനക്കാരെ മാത്രം നിയമിക്കാനാണ് ലഫ്. ഗവർണറുടെ ഉത്തരവിലുള്ളതെന്നും എന്നാൽ, 223 പേരെ നിയമിച്ചിട്ടുണ്ടെന്നും ലഫ്. ഗവർണറുടെ ഓഫീസ് പറയുന്നു. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ കമ്മീഷന് അധികാരമില്ല. 2017 ഫെബ്രുവരിയിൽ അന്നത്തെ ലഫ്. ഗവർണർക്കു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണു നടപടി.

ലഫ്. ഗവർണർ-ആം ആദ്മി പാർട്ടി പോരിലെ പുതിയ നീക്കമാണ് ഡൽഹി വനിതാ കമ്മീഷൻ ജീവനക്കാരെ പുറത്താക്കിയ നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.