കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ ചിത്രം അപ്രത്യക്ഷമായി!
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ ചിത്രം അപ്രത്യക്ഷമായി!
Friday, May 3, 2024 4:31 AM IST
ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അപ്രത്യക്ഷമായി. കോവിൻ വെബ്സൈറ്റിൽനിന്ന് ഇപ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല.

‘ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രമാണു സർട്ടിഫിക്കറ്റിലുള്ളത്. നേരത്തേ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു.

എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് ചിത്രം നീക്കം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കോവിഷീൽഡ് വാക്സിൻ ഉപയോഗത്തിന്‍റെ അപൂർവ പാർശ്വഫലമായി, രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) വിത്ത് ത്രോംബോസിസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളായ ആസ്ട്രസെനെക യുകെ കോടതിയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം സർട്ടിഫിക്കറ്റിൽനിന്ന് ഒഴിവാക്കിയത്.

അസ്ട്രസെനെക നിർമിച്ച വാക്സിനുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളിൽ നിരവധി പേർ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതൽ പാർശ്വഫലങ്ങൾ കണ്ടെത്തിയതും കന്പനിക്കെതിരേ നിയമനടപടികൾ സ്വീകരിച്ചതും. 2021 ഏപ്രിൽ 21ന് യുകെ സ്വദേശിയായ ജെയ്മി സ്കോട്ടിന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.

യുകെ ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ ആദ്യം വാക്സിന് പാർശ്വഫലങ്ങളില്ലെന്നു വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്സിൻ ചില അപൂർവ അവസരങ്ങളിൽ പാർശ്വഫലങ്ങൾക്കു കാരണമാകുമെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു.

അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകൾ കാരണമാകാമെന്നാണ് കന്പനി കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.