പള്‍സര്‍ സുനിക്കെതിരേ ഏറ്റുമാനൂരിൽ പണാപഹരണക്കേസ് : കോടതിയിലെത്താതെ മുങ്ങി
Saturday, September 21, 2024 7:14 AM IST
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയ കൊടുംക്രിമിനല്‍ സുനില്‍കുമാറെന്ന പള്‍സര്‍ സുനിക്കെതിരേ ഏറ്റുമാനൂര്‍ കോടതിയിലും കേസ്. പാലായിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം നല്‍കിയ പണവുമായി 2014 മേയ് 19ന് കെഎസ്ആര്‍ടിസി ബസില്‍ കോട്ടയത്തേക്ക് മടങ്ങിയ മുംബൈ സ്വദേശിയായ മാര്‍വാഡിയെ വൈകുന്നേരം നാലരയോടെ കിടങ്ങൂരില്‍വച്ച് ആക്രമിച്ച് പള്‍സര്‍ സുനി ഉള്‍പ്പെടുന്ന എട്ടംഗസംഘം നാലുലക്ഷം രൂപയാണു തട്ടിയെടുത്തത്.

ബൈക്കിലും കാറിലുമായി പിന്നാലെ വന്ന പള്‍സറും കൂട്ടാളികളും ബസ് കിടങ്ങൂരില്‍ നിറുത്തിയപ്പോള്‍ മാര്‍വാഡി യുവാവിന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തു പണം തട്ടിയെടുക്കുകയായിരുന്നു.

കിടങ്ങൂര്‍ കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങിയ സുനി കോടതിയില്‍ ഹാജരാകാതെ വന്നതോടെ ഇയാള്‍ക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. അപ്പോഴെല്ലാം കൊച്ചി സിനിമാ മേഖലയിലെ ഉന്നതരുടെ സംരക്ഷണത്തില്‍ സുനി സുരക്ഷിതനായി കൊച്ചിയിലുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രമുഖന്‍റെ ബിസിനസ്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സുനിയായിരുന്നു പ്രധാനി.

കിടങ്ങൂരില്‍ നടത്തിയ പണാപഹരണക്കേസില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനു മുമ്പേയാണ് പള്‍സര്‍ സുനി മുങ്ങിയത്. ഇതേത്തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സമയത്താണ് നടിയെ ആക്രമിച്ച കേസില്‍ സുനി പിടിയിലായത്. ഒരു ജ്വല്ലറി ജീവനക്കാരന്‍റെ കൂ‌‌ടി ഒത്താശയോടെയായിരുന്നു കവര്‍ച്ച.


ജ്വല്ലറിയില്‍നിന്നു മാര്‍വാഡി പണവുമായി പുറപ്പെട്ട വിവരം പള്‍സറിനെയും സംഘത്തെയും ജ്വല്ലറിയിലെ ജീവനക്കാരനാണ് മൊബൈല്‍ ഫോണിലറിയിച്ചത്. സ്വര്‍ണക്കടയിലെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ ഒരു ജീവനക്കാരന്‍ തിടുക്കത്തില്‍ ഫോണ്‍ ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇരുപതിനായിരം രൂപ പള്‍സര്‍ സുനി ഇയാള്‍ക്ക് പ്രതിഫലം നല്‍കിയതായും പോലീസ് കണ്ടെത്തിയിരുന്നു.

ജ്വല്ലറി ജീവനക്കാരന്‍ ഉള്‍പ്പെടെ നാലു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് പള്‍സര്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി പിടിയിലായി. കിടങ്ങൂര്‍ പണാപഹരണക്കേസില്‍ കൂട്ടാളികള്‍ക്ക് പള്‍സര്‍ ഇരുപതിനായിരം രൂപ വീതമാണ് നല്‍കിയത്.