യാത്രാദുരിതത്തിന് പരിഹാരം : അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശങ്ങളിലേക്ക് സ്വകാര്യബസ് സർവീസുകൾ നാളെ മുതൽ
Saturday, September 21, 2024 7:02 AM IST
കുമരകം: അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശവാസികളുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു. നാളെ മുതൽ സ്വകാര്യബസുകൾ സർവീസ് പുനരാരംഭിക്കും. കോണത്താറ്റു പാലം പൊളിക്കാനാരംഭിച്ചതു മുതൽ കുമരകത്ത് യാത്രാക്ലേശം രൂക്ഷമാണെങ്കിലും കൂടുതൽ സഹിക്കേണ്ടിവന്നത് കുമരകത്തിന്‍റെ തെക്കൻ പ്രദേശങ്ങളിലുള്ളവരാണ്.

ഇവരുടെ പ്രധാനാവശ്യം ചന്തക്കവലയിലെ ബസ് ബേയിൽ അവസാനിപ്പിക്കുന്ന സർവീസ് അട്ടിപ്പീടിക, കൊഞ്ചുമട പ്രദേശങ്ങൾ വരെ വേണമെന്നതായിരുന്നു. ഈ ആവശ്യം നാളെ മുതൽ നടപ്പിലാക്കുമെന്നാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.

അട്ടിപ്പീടിക, കൊഞ്ചുമട തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന ആവശ്യം പല കാരണങ്ങളാൽ നടപ്പിലാക്കാൻ കഴിയാതിരിക്കുകയായായിരുന്നു. താത്കാലിക ബണ്ട് റോഡിലൂടെ ബസുകൾ കടത്തിവിടാൻ കൈക്കൊണ്ട തീരുമാനം കോടതി ഉത്തരവിനെത്തുടർന്ന് അവസാനിപ്പിക്കേണ്ടിവന്നു. ഇതോടെ കോട്ടയത്തും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന കുമരകത്തിന്‍റെ തെക്കൻ പ്രദേശവാസികളായ തൊഴിലാളികൾക്ക് വേതനത്തിലേറെയും ഓട്ടോക്കൂലിയായി നൽകേണ്ടിവന്നിരുന്നു.


കുമരകത്തെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് ജില്ലാ കളക്ടർ മുമ്പാകെ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തെക്കൻ പ്രദേശങ്ങളിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്.

ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തി ചന്തക്കവലയിലെ ബസ് ബേയിൽ യാത്ര അവസാനിപ്പിക്കുന്ന 15ഓളം ബസുകൾ രാവിലെ ആറു മുതൽ 10 വരെയും വൈകുന്നേരം നാലു മുതൽ എട്ടുവരെയും അട്ടിപ്പിടിക, കൊഞ്ചുമട ബസ് സ്റ്റോപ്പ് വരെ സർവീസ് നടത്തണമെന്നാണ് പുതിയ തീരുമാനം. പഞ്ചായത്ത് പ്രസിഡന്‍റ് ബസുടമകളുമായി ചർച്ച ചെയ്താണ് തീരുമാനം കെെക്കാെണ്ടിരിക്കുന്നത്. സമയക്രമം തിങ്കളാഴ്ച തീരുമാനിക്കും.