ടിക്കറ്റെടുത്ത യാത്രക്കാർ ട്രെയിനിൽ ഇടമില്ലാതെ മടങ്ങുന്നു
Saturday, September 21, 2024 7:02 AM IST
കോട്ടയത്തുനിന്ന് എറണാകുളം, തൃശൂർ, പാലക്കാട് യാത്ര ദുഷ്കരം

ഏറ്റുമാനൂർ: ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ എത്തി. ട്രെയിൻ വന്നപ്പോൾ കാലുകുത്താൻ ഇടമില്ല. അടുത്ത ട്രെയിനിനായി കാത്തു. ഒന്നരമണിക്കൂറിനു ശേഷം വന്ന ട്രെയിനിലും ഡോറിൽ തൂങ്ങി യാത്രക്കാർ. ഒടുവിൽ നിർവാഹമില്ലാതെ ബസ് പിടിക്കാനുള്ള ഓട്ടം. ജനറൽ ടിക്കറ്റ് ആയതിനാൽ കാൻസൽ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് പണം നഷ്ടപ്പെടുകയും ചെയ്യും.

കോട്ടയത്തുനിന്നും രാവിലെ എറണാകുളത്തേക്കും തൃശൂരിലേക്കും പാലക്കാടേക്കും യാത്ര ചെയ്യേണ്ടവർക്കാണ് ഈ ദുര്യോഗം. രാവിലെ 6.58നുള്ള പാലരുവി എക്സ്പ്രസാണ് ആദ്യമെത്തുന്നത്. അതിലെ തിരക്കുമൂലം അടുത്ത ട്രെയിനിനായി കാത്തുനിന്നാൽ പിന്നെയുള്ളത് ഒന്നരമണിക്കൂറിനുശേഷം എത്തുന്ന വേണാട് എക്സ്പ്രസാണ്. അതിൽ അതിഭീകരമായ തിരക്കായിരിക്കും. തിങ്ങിനിറഞ്ഞ് ഒരാൾക്കു പോലും കയറാനാകാത്ത നിലയിലാണ് കോട്ടയത്ത് ട്രെയിനുകൾ എത്തുന്നത്.

പ്രശ്നത്തിനു പരിഹാരമായി ഇരുട്രെയിനുകൾക്കുമിടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്ന് കാലങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്നതാണ്. എന്നാൽ, സാധാരണക്കാരായ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാൻ റെയിൽവേ അധികൃതർ യാതൊരു താത്പര്യവും കാട്ടുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനാ നേതാക്കളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ പറഞ്ഞു.

വന്ദേഭാരത്, വന്ദേ മെട്രോ സർവീസുകളിൽ മാത്രമാണ് റെയിൽവേ താത്പര്യം കാണിക്കുന്നത്. മെമു, പാസഞ്ചർ സർവീസുകൾ കൊണ്ടു മാത്രമേ ഹാൾട്ട് സ്റ്റേഷൻ അടക്കമുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുകയുള്ളൂ.

വീണ്ടും പ്രീമിയം ട്രെയിൻ അനുവദിക്കുന്നതിനു മുമ്പ് നിലവിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണം. വന്ദേ മെട്രോ അനുവദിക്കുകയും സാധാരണ യാത്രക്കാരെ വഴിയിൽ പിടിച്ചിടുകയുമാണ് ചെയ്യുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.