ഫുട്പാത്തിനോടുചേർന്ന് രൂപപ്പെട്ട ഗർത്തം ഭീഷണിയായി
Monday, July 1, 2024 5:59 AM IST
സുൽത്താൻ ബത്തേരി: ഫുട്പാത്തിനോടു ചേർന്നു രൂപപ്പെട്ട ഗർത്തം കാൽനടയാത്രക്കാർക്കു ഭീഷണിയായി. ദേശീയപാത 766 കടന്നുപോകുന്ന അസംപ്ഷൻ ജംഗ്ഷനിലാണ് ഗർത്തം രൂപപ്പെട്ടത്.

ഇത് കഐസ്ഇബിയുടെ ട്രാൻസ്ഫോർമർ അപകടാവസ്ഥയിലാക്കി. കഴിഞ്ഞദിവസങ്ങളിൽ ശക്തമായി മഴ പെയ്തതിനെത്തുടർന്നാണ് അസംപ്ഷൻ ജംഗ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഗർത്തം രൂപപ്പെട്ടത്. മണ്ണ് കുത്തിയൊഴുകിയാണ് ഗർത്തമുണ്ടായത്. അസംപ്ഷൻ സ്കൂളിലെ വിദ്യാർഥികളടക്കം അനേകർ സഞ്ചരിക്കുന്നതാണ് ഈ ഭാഗത്തെ ഫുട്പാത്ത്.

സംഭവം നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ എൻഎച്ച് അഥോറിറ്റിയെ അറിയിക്കാനായിരുന്നു നിർദേശമെന്ന് അസംപ്ഷൻ ജംഗ്ഷനടത്തുള്ള ഗുഡ്സ് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാർ പറഞ്ഞു.

കുട്ടികൾ കൂട്ടമായി ഫുട്പാത്തിലൂടെ നടക്കുന്പോൾ ഗർത്തത്തിൽ വീണ് അപകടം സ്ംഭവിക്കാൻ സാധ്യതയുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. ഗർത്തം നികത്തി അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.