കാലവർഷം കനിഞ്ഞു: വനത്തിലെ കുളങ്ങൾ ജലസമൃദ്ധം
Sunday, June 30, 2024 5:31 AM IST
സുൽത്താൻ ബത്തേരി: കാലവർഷം നേരത്തേതന്നെ എത്തി. വൈകിയും തുടർന്ന കാലവർഷം വനമേഖലയിലെ കുളങ്ങളെ ജലസമൃദ്ധമാക്കിക്കഴിഞ്ഞു. നിരന്തരം പെയ്ത മഴയിൽ പച്ചപ്പുകൾ വർധിച്ചപ്പോൾ വന്യജീവികൾക്ക് അതൊരനുഗ്രഹമായി. തുലാവർഷവും മനമറിഞ്ഞ് പെയ്തതോടെ വയനാട് വന്യജീവിസങ്കേതത്തിലെ കുളങ്ങൾ നിറഞ്ഞുതുളുന്പി.

വൈകിയാണെങ്കിലും കർണാടകയിലെ ബന്ദിപ്പുർ വനമേഖലയിലെ കുളങ്ങൾ മുന്പൊരിക്കലുമില്ലാത്തവിധം വെള്ളംകൊണ്ട് നിറഞ്ഞുകവിഞ്ഞു. ദേശീയപാതയോട് ചേർന്ന കർണാടക വനത്തിലെ ആനക്കുളം നിറഞ്ഞ് വെള്ളം ദേശീയപാതവരെയെത്തി.

സാധാരണ കാലവർഷത്തിൽ നിറയാറുണ്ടെങ്കിലും ഇത്രയും നിരപ്പ് ഉയരുന്നത് ആദ്യം. ബന്ദിപ്പുർ വനമേഖലയിലെ കേരള-കർണാടക അതിർത്തിയിലെ ഏറ്റവുമധികം വന്യജീവികളുടെ നീരാട്ടുകേന്ദ്രമാണ് ആനക്കുളം. ആനകൾക്കും കാട്ടുപോത്തിനും കടുവയ്ക്കും പുലികൾക്കും നീരാട്ടിന് സമയക്രമമുണ്ട്.

വേനൽക്കാലത്തെ ജലക്ഷാമം മുന്നിൽക്കണ്ട് കർണാടക വനത്തിൽ പലഭാഗത്തും കുളങ്ങൾ കുഴിച്ചിട്ടുണ്ട്. ഒരുഭാഗത്തെ മണ്ണ് നീക്കി ചിറപോലെയാണ് കുളങ്ങൾ നിർമിക്കുന്നത്. എന്നാൽ ആനക്കുളം ഉറവകളുള്ള ചെറുതടാകമാണ്. അതിനാൽ വേനലിലും കുറെയല്ലാം വെള്ളം നിലനിൽക്കും.

സെപ്റ്റംബർ അവസാനം നീരൊഴുക്ക് കുറയാറുള്ള പുഴകളിലും ഇപ്പോൾ നല്ല നീരൊഴുക്കാണ്. ഇതിനാൽ കർണാടക വനത്തിൽനിന്നും കേരളത്തിലെ വനത്തിലേക്കുള്ള വന്യജീവികളുടെ വരവ് ഇതുവരെയും തുടങ്ങിയിട്ടില്ല.

വിട്ടുമാറാത്ത മഴ നല്ല തീറ്റകിട്ടാനും കാരണമായി. ഇതിനാൽ പാതയോരത്തേക്കുള്ള ആനകളുടെയും മറ്റും വരവും തീരെ കുറവാണ്. കേരള വനത്തോട് ചേർന്നുള്ള കർണാടകയുടെ കുളങ്ങളിലാണ് വെള്ളം കൂടുതലുള്ളത്.

വിട്ടുമാറാത്ത മഴ കേരളവനങ്ങളിലെ കുളങ്ങളിലും ജലനിരപ്പുയർത്തി. മുത്തങ്ങ വനത്തിലെ മുത്തപ്പൻകൊല്ലിയിലും മറ്റുമുള്ള കുളങ്ങൾ നിറഞ്ഞൊഴുകി. ഇവിടെ കാട്ടാനകളുടെ താവളമായി മാറിയിരിക്കുകയാണ്. വയനാടൻ വനങ്ങളിലെ കുളങ്ങൾ അധികവും ചതുപ്പിലും മറ്റുമാണ്.
അതുകൊണ്ടുതന്നെ വറ്റാത്ത നീരുറവയ്ക്കും ജലസമൃദ്ധിക്കും കാരണമായി.