റോഡിന്‍റെ ശോച്യാവസ്ഥ: കളക്ടര്‍ക്ക് പരാതി നല്‍കി
Tuesday, July 2, 2024 7:41 AM IST
മഞ്ചേരി : മഞ്ചേരിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി തൃശൂര്‍ നസീര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പറമ്പ് വരെയും മെഡിക്കല്‍ കോളജ് റോഡും തകര്‍ന്നിട്ട് നാളുകളേറെയായി. വകുപ്പ് മന്ത്രി നേരിട്ടെത്തി റോഡിന്‍റെ തകര്‍ച്ച കണ്ടറിഞ്ഞുവെങ്കിലും നടപടി ഉണ്ടായില്ല. ദിനംപ്രതി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആംബുലന്‍സുകളാണ് രോഗികളുമായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് എത്തുന്നത്.

മെഡിക്കല്‍ കോളജ് റോഡ് ഗതാഗത യോഗ്യമല്ലാതായത് രോഗികളെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിന് തടസമാകുന്നു. ആശുപത്രിയിലെത്തുന്ന രോഗികളെ സ്കാനിംഗിനും എക്സ്റേ പരിശോധനക്കുമായി കെട്ടിടത്തിനു പുറത്തുള്ള ലാബിലേക്ക് കൊണ്ടു പോകുന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു. മഴയത്തും വെയിലത്തും രോഗികളെ വീല്‍ചെയറിലും സ്ട്രെച്ചറിലുമായി കൊണ്ടു പോകുന്നത് ഇവിടെ നിത്യ കാഴ്ചയാണ്. കെട്ടിടത്തിനകത്തു തന്നെ ഇതിന് സൗകര്യമൊരുക്കാമെന്നിരിക്കെ രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.