നാലുമാസം മുമ്പ് പണിതീർത്ത റോഡ് പാടെ തകർന്നു: വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്
Wednesday, June 26, 2024 5:40 AM IST
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലെ 32 ആം വാർഡിൽ പെരിന്തൽമണ്ണ നഗരത്തെയും മുട്ടുങ്ങൽ പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കൽ ചിറ പാലത്തിന്‍റെ അപ്പ്രോച്ച് റോഡും സംരക്ഷണ ഭിത്തിയും തകർന്നു.

നാല് മാസങ്ങൾക്ക് മുമ്പാണ് പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തത്. മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം ചിലവഴിച്ച് 2021ലാണ് പുളിക്കൽച്ചിറ പാലം നിർമാണം പൂർത്തീകരിച്ചത്.

ആശുപത്രികളിലേക്കും സ്കൂൾ വിദ്യാർഥികൾക്കും ഏറെ ഉപകാരപ്രദമായിരുന്ന ഈ പാത ഇപ്പോൾ അപകടാവസ്ഥയിലാണ് . ഈ പ്രദേശത്തെ 40 ഓളം കുടുംബങ്ങൾ നഗരത്തിലെത്തി വിവിധ ആവശ്യങ്ങൾക്കായി പോകുന്ന റോഡിൽ അപകട ഭീഷണിയാണെന്നും കാണിച്ച് നഗരസഭ അധികൃതർ ഒരു സൂചന ബോർഡ് പോലും വയ്ക്കാൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർകുറ്റപ്പെടുത്തി.

പാതയോട് ചേർന്ന തോടിന്‍റെ പാർശ്വഭിത്തിയും തോടും തകർന്ന നിലയിൽ ആയിട്ട് മാസങ്ങളായി. തോടിന്‍റെ പാർശ്വഭിത്തി പുനർനിർമിച്ച് പ്രശ്നത്തിനും പരിഹാരം കാണണമെന്നും കരാറുകാരെനെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭയ്ക്ക് നിവേദനം നൽകുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേന്ദ്രൻ അറിയിച്ചു.

പ്രദേശവാസികളുടെ ഒപ്പുകൾ ശേഖരിച്ച് നഗരസഭയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകുവാനും ശക്തമായ പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ് നാട്ടുകാർ.