ഓരോ ആഴ്ചയിലും ഇടവിട്ടാണു വളം നൽകുന്നത്. ചാണകത്തൊടൊപ്പം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റെ തെളിയെടുത്ത് സ്പ്രേ ചെയ്താൽ വലിയ ഇലകളോടുകൂടി ചീര ലഭിക്കും. ഒരാണ്ടൻ ചീര സ്വാദിഷ്ടവും കാണാൻ ഭംഗിയുള്ളതുമാണ്. ഒ
രു കെട്ടിന് 25 രൂപ (ഏകദേശം 850 ഗ്രാം) പ്രകാരം ഇക്കോഷോപ്പുകൾക്കാണ് വിൽക്കുന്നത്. വിത്ത് ഗ്രാമം പദ്ധതിയിൽ കുണിയൻ പുഴയോരത്ത് 80 ഏക്കർ വരുന്ന പാടത്ത് ഉമ വിത്ത് വിതച്ച് 83 ക്വിന്റൽ വിത്ത് കൃഷി വകുപ്പിന് നൽകിയതിലും ശശിധരന്റെ പങ്ക് വലുതായിരുന്നു.
വിത്തിന് കിലോയ്ക്ക് 38 രൂപ പ്രകാരമാണ് വിറ്റത്. 70000 രൂപയുടെ വൈക്കോലും വിറ്റു. ഇതുവഴി കർഷകർക്ക് മൊത്തം 5 ലക്ഷം രൂപയോളം സമാഹരിക്കാനായെന്ന് കുട്ടൻവഴി പാടശേഖര കമ്മിറ്റി പറയുന്നു.
രാസവളമോ രാസകീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലായിരന്നു കൃഷി. 20 വയസിലാണ് ശശിധരൻ കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ, സാക്ഷരത പദ്ധതിയിൽ രാത്രി പാഠശാലയിൽ ചേർന്ന് പത്താം ക്ലാസും പാസായി.
ഭാര്യ തങ്കമണിയാണ് പ്രധാനസഹായി. രണ്ട് ആണ്മക്കൾ. അവർ ജോലിക്കാരാണ്.
ഫോണ്: 9496463737