ജയരാജൻ വിവാദമായി; ഇടത് വിയർത്തു
ജയരാജൻ വിവാദമായി; ഇടത് വിയർത്തു
Saturday, April 27, 2024 3:30 AM IST
സാബു ജോണ്‍

തിരുവനന്തപുരം: പറഞ്ഞതത്രയും ബൂമറാങ് പോലെ തിരിച്ചു വരികയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പു ദിവസം കേരളത്തിൽ സംഭവിച്ചത് അതാണ്.

ബിജെപിയിലേക്കു പോയ, പൊയ്ക്കൊണ്ടിരിക്കുന്ന, പോകാനിരിക്കുന്ന നേതാക്കളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനോ മറ്റു സിപിഎം നേതാക്കളോ പറയാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പു ദിവസം കേരളത്തിലെന്പാടും ചർച്ചയായത് സിപിഎമ്മിന്‍റെ തലപ്പൊക്കമുള്ള നേതാവും എൽഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ബിജെപിയുമായി നടത്തിയ ചർച്ചകളായിരുന്നു.

ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എന്നു ജയരാജൻതന്നെ സമ്മതിച്ചതോടെ വെട്ടിലായത് ഇടതുമുന്നണിയാണ്. ഇതു കേരള രാഷ്്ട്രീയത്തിലും സിപിഎം രാഷ്്ട്രീയത്തിലും ഒരുപാടു ചലനങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതായിരിക്കും ഇടതുപക്ഷത്തെ ഉടനടി അലട്ടുന്ന വിഷയം.

ദല്ലാൾ നന്ദകുമാർ തുറന്നുവിട്ട ഭൂതം

വിവാദ ദല്ലാൾ നന്ദകുമാർ ബിജെപി നേതാവും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രനും പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്‍റണിക്കുമെതിരേ ചില സാന്പത്തിക ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സംഭവപരന്പരകൾക്കു തുടക്കമാകുന്നത്. ശോഭ സുരേന്ദ്രൻ നന്ദകുമാറിനു മറുപടി പറഞ്ഞപ്പോൾ, പിണറായി വിജയനൊപ്പം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നതായി വെളിപ്പെടുത്തി. ഈ നേതാവ് ഇ.പി. ജയരാജനാണെന്ന് കെ. സുധാകരൻ വെളിപ്പെടുത്തി.

ശോഭ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും ഇതു ശരിവച്ചതോടെ വിവാദം ആളിക്കത്തി. ജയരാജൻ ബിജെപിയിൽ ചേരുന്നതു 90 ശതമാനം ഉറപ്പായെങ്കിലും അവസാനനിമിഷം നടന്നില്ലെന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ലാവ്‌ലിൻ, മാസപ്പടി വിഷയങ്ങളിൽ നിന്ന് പിണറായി വിജയനെ ഊരിയെടുക്കുന്നതിനേക്കുറിച്ചായിരുന്നു ചർച്ചയെന്നാണ് നന്ദകുമാർ പറഞ്ഞത്. രണ്ടിൽ ഏതായാലും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കാത്തതാണ്.

വിശദീകരിച്ച് ജയരാജൻ; അതൃപ്തിയോടെ മുഖ്യമന്ത്രി

ജാവദേക്കർ തന്‍റെ മകന്‍റെ ഫ്ളാറ്റിൽ വന്നു തന്നെ കാണുകയായിരുന്നു എന്നാണ് ജയരാജന്‍റെ വിശദീകരണം. രാഷ്്ട്രീയം സംസാരിക്കാൻ സമ്മതിച്ചില്ലെന്നും പറഞ്ഞു. പിന്നെ രാമകഥയാണോ സംസാരിച്ചതെന്ന കെ. സുധാകരന്‍റെ ചോദ്യമായിരിക്കും സാധാരണ ഏതൊരാൾക്കും ചോദിക്കാനുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ അതൃപ്തി പ്രകടമായിരുന്നു. ഈ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നു എന്നു പറഞ്ഞ മുഖ്യമന്ത്രി, സൗഹൃദങ്ങളുടെ ആളായ ജയരാജന് ഇത്തരം ജാഗ്രതക്കുറവ് ഇതിനു മുന്പും ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു.


മുഖ്യമന്ത്രിയെ ഉന്നംവച്ച് പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇ.പി. ജയരാജൻ ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയും പറഞ്ഞു.

കോണ്‍ഗ്രസ് നാളുകളായി പറഞ്ഞു വന്നിരുന്ന ബിജെപി-സിപിഎം ഡീലിന്‍റെ തെളിവായി കോണ്‍ഗ്രസ് ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിക്കു സീറ്റ് ലഭിക്കാൻ സിപിഎമ്മുമായി ധാരണ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ തുടക്കം മുതൽ ആരോപിച്ചിരുന്നു. ബിജെപിയുടെ പല സ്ഥാനാർഥികളും മികച്ചവരാണെന്ന ജയരാജന്‍റെ പ്രസ്താവനതന്നെ ഇതിനു തെളിവായി കോണ്‍ഗ്രസ് നേതാക്കൾ എടുത്തു കാട്ടിയിരുന്നു. അതേ ജയരാജൻതന്നെ ഇപ്പോൾ വിവാദത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തു.

സിപിഎം പ്രചാരണം തിരിച്ചടിച്ചു

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന നിലയിലായിരുന്നു കുറെ നാളുകളായി കോണ്‍ഗ്രസിനെതിരേയുള്ള സിപിഎം പരിഹാസം. പദ്മജ വേണുഗോപാലും അനിൽ ആന്‍റണിയും സി. രഘുനാഥുമൊക്കെ ബിജെപിയിൽ ചേർന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിൽനിന്നു ബിജെപിയിലേക്ക് കൂട്ടത്തോടെ നേതാക്കൾ പോകുമെന്ന വ്യാപക പ്രചാരണം സിപിഎം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇതിനു നേതൃത്വം നൽകിയത്. ഇങ്ങനെ വിശ്വസിക്കാൻ കൊള്ളാത്തവരെ ജയിപ്പിക്കരുതെന്ന് വോട്ടെടുപ്പിന്‍റെ തലേദിവസവും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ലോക്സഭയുടെ അവസാന സമ്മേളന കാലത്ത് എൻ.കെ. പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിച്ചതിനെ രൂക്ഷമായി വിമർശിച്ചവർക്കാണ് ഇപ്പോൾ സിപിഎം നേതാവിന്‍റെ മകന്‍റെ ഫ്ളാറ്റിൽ ബിജെപിയുടെ ദേശീയ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിക്കേണ്ടി വന്നിരിക്കുന്നത്.

പിണറായിക്ക് എതിരേയുള്ള കേസുകൾ ഒതുക്കാനായി ചർച്ച നടത്തിയെന്നു പറഞ്ഞാലും ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്നു പറഞ്ഞാലും സിപിഎമ്മിനെ വല്ലാതെ ബാധിക്കുന്ന വിഷയമായി അതു മാറും.

ബിജെപി നേതാക്കൾക്കെതിരേയുള്ള സാന്പത്തികാരോപണമായി വന്ന് സിപിഎമ്മിന്‍റെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുന്ന ആരോപണമായി മാറിയ ഈ സംഭവത്തിന്‍റെ പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്നു സംശയിക്കണം.

ആരാണിതിന്‍റെ പിന്നിൽ എന്നു വ്യക്തമല്ല. എന്നാൽ ആർക്കാണിതിൽ ക്ഷീണമുണ്ടായത് എന്നതിൽ സംശയമൊട്ടുമില്ല. ജയരാജന്‍റെ ജാഗ്രതക്കുറവ് എന്ന തരത്തിൽ സംഭവത്തെ ലഘൂകരിക്കാനായിരിക്കും സിപിഎം ശ്രമിക്കുക. എന്നാൽ ആ വിശദീകരണത്തിന് എത്രമാത്രം വിശ്വസനീയത ഉണ്ടാകും എന്ന വലിയ ചോദ്യം സിപിഎം നേരിടേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.