യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട്  തലയ്ക്കടിച്ചു കൊലപ്പെടുത്തി
Tuesday, May 7, 2024 1:15 AM IST
ചേർപ്പ് (തൃശൂർ): കുടുംബവഴക്കിൽ ഇടപെട്ടതിനെച്ചൊല്ലിയുള്ള വൈരാഗ്യത്തെതുടർന്ന് കോടന്നൂർ പെട്രോൾ പമ്പിനു സമീപം യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചുകൊന്നു.

വെങ്ങിണിശേരി ശിവപുരം കോളനിയിൽ കാരാട്ട് വീട്ടിൽ സുരേഷിന്‍റെ മകൻ മഹേഷ് എന്ന മനു (27) ആണ് ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ കോടന്നൂർ കൊടപ്പുള്ളി വീട്ടിൽ മണികണ്ഠൻ (29), പ്രണവ് (25), മാരാത്ത് വീട്ടിൽ ആഷിക് (24) എന്നിവരെ ചേർപ്പ് സിഐ ലൈജുമോന്‍റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.

ഞായറാഴ്ച വൈകുന്നേരം ശിവപുരം കോളനിയിലെ താമസക്കാരനായ സ്വകാര്യവ്യക്തിയുടെ വീട്ടിലുണ്ടായ കുടുംബതർക്കത്തിൽ ഇടപെട്ടതാണ് മഹേഷും കോടന്നൂർ സ്വദേശികളായ മണികണ്ഠൻ, (ആനമണി), പ്രണവ്, ആഷിഖ് എന്നിവർ തമ്മിൽ സംഘർഷത്തിനിടയാക്കിയത്.

സംഘർഷത്തിൽ മഹേഷടക്കം പ്രദേശത്തെ ചിലർക്കു പരിക്കേറ്റിരുന്നു. പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഗുണ്ടാസംഘം സ്ഥലംവിട്ടത്. തർക്കം തീർന്നതിനുശേഷം മഹേഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കോടന്നൂരുള്ള സുഹൃത്തിനു ബൈക്ക് തിരികെനൽകുന്നതിനായി വരുമ്പോഴാണ് നടുറോഡിൽ ബൈക്ക് തടഞ്ഞുനിർത്തി മഹേഷിനെ പ്രതികൾ മൂവരുംചേർന്ന് ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.

മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചനിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്നു ചേർപ്പ് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

രണ്ടു കൊലപാതകകേസുകളിലെ പ്രതിയും കാപ്പചുമത്തി നാടുകടത്തപ്പെട്ടയാളുമാണ് പ്രതിയായ മണികണ്ഠൻ. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.