പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178 മെഗാവാട്ടിന്‍റെ കുറവ്
പ്രാദേശിക വൈദ്യുതി നിയന്ത്രണം; പീക് ലോഡിൽ 178  മെഗാവാട്ടിന്‍റെ കുറവ്
Sunday, May 5, 2024 2:14 AM IST
തിരുവനന്തപുരം: ലോഡ് ഷെഡിംഗ് ഒഴിവാക്കി പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് വൈകുന്നേരം പീക് ലോഡ് സമയത്തെ ലോഡിൽ 178 മെഗാവാട്ടിന്‍റെ കുറവ്. എന്നാൽ, നിയന്ത്രണം ഏർപ്പെടുത്തിയിട്ടും പീക് ലോഡ് സമയത്ത് കാര്യമായി കുറവു വരുത്താനായില്ലെന്നാണ് വൈദ്യുതി ബോർഡ് വിലയിരുത്തൽ.

വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപയോഗവും രാവിലെ പീക്‌ലോഡ് സമയത്തെ ആവശ്യവും റിക്കാർഡാണ്. വെള്ളിയാഴ്ച 11.59485 കോടി യൂണിറ്റാണ് വൈദ്യുതി ഉപയോഗം. സോളർ വൈദ്യുത ഉത്പാദകർ രാത്രിയിലെ ഉപയോഗം വർധിപ്പിച്ചതാണ് ലോഡ് കൂടാനുള്ള കാരണങ്ങളിലൊന്നായി ബോർഡിന്‍റെ വിലയിരുത്തൽ.

സോളർ ഉത്പാദകർ പകൽ ഉത്പാദിപ്പിച്ചു നൽകുന്ന വൈദ്യുതി രാത്രി ഉപയോഗിച്ചാൽ പണം നൽകേണ്ടതില്ല. ഇതുമൂലം പലരും നിയന്ത്രണമില്ലാതെ വൈദ്യുതി ഉപയോഗിക്കുന്നു. ഭാവിയിൽ പീക്‌ലോഡ് സമയത്തെ വില കൂടിയ വൈദ്യുതിക്ക് പ്രത്യേക നിരക്ക് ഈടാക്കാനും ബോർഡ് ആലോചിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 4665 മെഗാവാട്ട് എന്ന റിക്കാർഡ് ആയി. വെള്ളിയാഴ്ച പുറത്തുനിന്നു 9.31949 കോടി യൂണിറ്റ് വാങ്ങി. വില കൂടിയ വൈദ്യുതി വാങ്ങുന്നത് ബോർഡിന്‍റെ സാന്പത്തികസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.

അതിനിടെ, വൈദ്യുതി തടസം പരിഹരിക്കുന്നതിനും സംസ്ഥാനത്ത് ഒട്ടാകെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി വൈദ്യുതി ഭവനിൽ കണ്‍ട്രോൾ റൂം തുടങ്ങി. ലൈനുകളിലെ ഓവർലോഡ്, സബ്സ്റ്റേഷനുകളിലെ ലോഡ് ക്രമീകരണം, വ്യത്യസ്ത സമയങ്ങളിലെ വൈദ്യുതി ആവശ്യവും ലഭ്യതയും തുടങ്ങിയവ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.

പ്രസരണവിതരണ സംവിധാനം പിടിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്‍ട്രോൾ റൂം പ്രവർത്തിക്കുക. പ്രസരണം, വിതരണം, ലോഡ് ഡെസ്പാച് സെന്‍റർ എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരാണ് കണ്‍ട്രോൾ റൂമിലുള്ളത്. അടിയന്തര സന്ദർഭങ്ങളിൽ അവർ ഉടനടി തീരുമാനമെടുക്കും.

സർചാർജ് തുടരും

തിരുവനന്തപുരം: മുൻ മാസങ്ങളിലേതുപോലെ വൈദ്യുതി സർച്ചാർജ് ഇനത്തിൽ യൂണിറ്റിന് 19 പൈസ് ഇനത്തിൽ ഈടാക്കിയിരുന്ന സർചാർജ് തുടരാൻ തീരുമാനം. സർചാർജിൽ 10 പൈസ വൈദ്യുതി ബോർഡിനും ഒൻപത് പൈസ റഗുലേറ്ററി കമ്മീഷനുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സർചാർജ് തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.