റോഡ് നിർമിക്കാൻ നൽകിയ ഭൂമി വേറുതേ കിടക്കുന്നു
Monday, July 8, 2024 7:11 AM IST
പെരുവ: 23 വര്‍ഷം മുമ്പ് റോഡ് നിര്‍മിക്കാന്‍ നാട്ടുകാര്‍ നല്‍കിയ ഭൂമി വെറുതേ കിടക്കുന്നു. റോഡിനാണ് ഭൂമി സൗജന്യമായി നല്‍കിയതെങ്കിലും രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും റോഡില്ലെന്നുമാത്രമല്ല, കൊടുത്ത ഭൂമി പാഴാവുകയും ചെയ്തു. റോഡിന്‍റെ മറുവശത്ത് പകുതിയോളം ദൂരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നു. 400 മീറ്ററോളം വരുന്ന ഭാഗം കൂടി പൂര്‍ത്തിയാക്കാനായാല്‍ നിരവധി വീട്ടുകാര്‍ക്കു വഴിയാകും.

കാലങ്ങളായി വെറുതെകിടക്കുന്ന ഭൂമിയിലൂടെ കാല്‍നടയാത്ര പോലും ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ് നാട്ടുകാര്‍. മുളക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുന്നപ്പിളളി പാനനട - മാളികത്താഴം റോഡാണ് നിര്‍മാണം മുടങ്ങിക്കിടക്കുന്നത്. പാനനടയില്‍നിന്നും പാടത്തിനു മധ്യഭാഗത്ത് കൂടിയാണ് റോഡ് കടന്നുപോകുന്നത്.

2018ല്‍ ജില്ലാ പഞ്ചായത്തിന്‍റെ പത്ത് ലക്ഷവും, പഞ്ചായത്തിന്‍റെ മൂന്ന് ലക്ഷം രൂപയും വിനിയോഗിച്ചു തോടിന് കുറുകെ പാലവും പാനനട റോഡില്‍ നിന്നിറങ്ങുന്ന ഭാഗത്ത് കലുങ്കും പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടു വന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികള്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല.


റോഡ് പോകുന്ന സ്ഥലം പാടമായതിനാല്‍ മഴ പെയ്താല്‍ നടന്നു പോകാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍. റോഡ് പൂര്‍ത്തിയായാല്‍ പെരുവയില്‍നിന്നു വരുന്നവര്‍ക്ക് ശാന്തിപുരം, ഞീഴൂര്‍, കുറവിലങ്ങാട്, പാറശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്കു എളുപ്പത്തില്‍ എത്താനാവും.

മുപ്പതോളം കുടുംബങ്ങളാണ് വഴിയുണ്ടാക്കുന്നതിനായി സ്ഥലം വിട്ടുനല്‍കിയത്. ഭൂമി സൗജന്യമായി പഞ്ചായത്തിനെഴുതി നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഒന്നും ചെയ്യുന്നില്ലെന്നു പ്രദേശവാസികള്‍ പറയുന്നു.