വെള്ളക്കെട്ട്, യാത്രാദുരിതം; അധികൃതർ കണ്ണുതുറക്കുമോ?
Monday, July 8, 2024 6:53 AM IST
ഏറ്റുമാനൂർ: എംസി റോഡിൽനിന്ന് അതിരമ്പുഴ റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിന് നിർമിച്ച ലിങ്ക് റോഡ് ഉപയോഗശൂന്യമാക്കിയിട്ട് പത്തുവർഷത്തോളമാകുന്നു. നിരവധി തവണ ദീപിക ഉൾപ്പെടെ മാധ്യമങ്ങളും വിവിധ സംഘടനകളും വ്യക്തികളും വിഷയം ശ്രദ്ധയിൽ പ്പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ജനം വലയുന്നതു മിച്ചം.

ഏറ്റുമാനൂർ നഗരസഭ പഞ്ചായത്ത് ആയിരിക്കെ അന്നത്തെ മെംബർ സിബി വെട്ടൂരിന്‍റെ നേതൃത്വത്തിലാണ് ആറ് അടി വീതിയിൽ ലിങ്ക് റോഡ് നിർമിച്ചത്. അതിരമ്പുഴ റോഡിൽനിന്നുള്ള വെള്ളം എംസി റോഡിൽ പോസ്റ്റ്ഓഫീസിനു സമീപമുള്ള കലുങ്കിലേക്ക് ഒഴുക്കിയിരുന്ന ഓടയുടെ വശങ്ങൾ കെട്ടി സ്ലാബിട്ടാണ് ലിങ്ക് റോഡ് നിർമിച്ചത്.

കുരിശുപള്ളിക്കവല മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകേണ്ടവർക്കു സൗകര്യമായിരുന്നു ഈ ലിങ്ക് റോഡ്. ചെറുവാഹനങ്ങളും ഇതുവഴി പോയിരുന്നു.

എംസി റോഡ് വികസനം നടന്നപ്പോൾ കലുങ്കിന്‍റെ നിർമാണം ശാസ്ത്രീയമായല്ല നടത്തിയത്. മുമ്പത്തേക്കാൾ കലുങ്ക് ഉയർത്തി. അതോടെ ലിങ്ക് റോഡിൽനിന്ന് എംസി റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കാതായി. കലുങ്കിന്‍റെ തറനിരപ്പ് ഉയർന്നതോടെ ലിങ്ക് റോഡിനിടയിലെ ഓടയിൽനിന്നുള്ള വെള്ളം കലുങ്കിലേക്ക് ഒഴുകാത്ത നിലയിലുമായി. എംസി റോഡിലെ കലുങ്കിനിടയിലും ലിങ്ക് റോഡിലെ ഓടയിലും നിറഞ്ഞ മാലിന്യങ്ങളും നീക്കം ചെയ്യുന്നില്ല.


ഇപ്പോൾ ചെറിയ മഴയിൽപോലും ലിങ്ക് റോഡിലും എംസി റോഡിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. ലിങ്ക് റോഡിൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്പോൾ ഈ ഭാഗത്ത് രൂക്ഷമായ ദുർഗന്ധം ഉണ്ടാകുന്നത് വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു.

പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനകീയ വികസന സമിതി നഗരസഭാ പൊതുമരാമത്ത് എൻജിനിയർക്കും നഗരസഭാധ്യക്ഷയ്ക്കും നിവേദനം നൽകിയതായി പ്രസിഡന്‍റ് ബി. രാജീവ് പറഞ്ഞു.