ജില്ലാ ആശുപത്രി സൂപ്രണ്ടിനു നേരേ ഭീഷണി; പ്രതിഷേധവുമായി സ്റ്റാഫ് കൗൺസിൽ
Monday, June 17, 2024 4:10 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് സാമുവേലിനെ കാബിനിൽ കയറി ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സജിനി വേലായുധന്‍റെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ആശുപത്രി സ്റ്റാഫ് കൗൺസിൽ.

കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് ആറന്മുള പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരേ ജില്ലാ മെഡിക്കൽ ഓഫീസർക്കു നൽകിയ പരാതി പിൻവലിക്കണമെന്ന ആവശ്യം സൂപ്രണ്ട് അംഗീകരിക്കാതെ വന്നതോടെയാണ് ഭീഷണി ഉണ്ടായത്.

സൂപ്രണ്ടിന്‍റെ ചേംബറിൽ ഉണ്ടായിരുന്ന ഡോ. ബിനു സി. ജോൺ, മെഡിക്കൽ റെക്കോർഡ് ലൈബ്രെറിയേൻ കെ.കെ. റീന എന്നിവർക്കു നേരെയും ഇവർ കൈയേറ്റത്തിനു ശ്രമിച്ചതായും പരാതിയുണ്ട്. തുടർന്ന് ആറന്മുള പോലീസിനെ വിവരം അറിയിച്ചു.

20 വർഷത്തിലധികമായി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ജീവനക്കാരി അനധികൃത ഇടപെടലുകൾ നടത്തുന്നതായും സർക്കാരിലേക്കും കോടതിയിലേക്കും നൽകേണ്ട റിപ്പോർട്ടുകൾ യഥാസമയം നൽകുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.

മെഡിക്കൽ ബോർഡ് കൂടുന്നതിൽ ഇടപെടുക, മുൻ സൂപ്രണ്ടുമാർക്ക് എതിരേ പരാതി, സഹപ്രവർത്തകരോടുള്ള മോശം പെരുമാറ്റം തുടങ്ങിയ നിരവധി കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സൂപ്രണ്ട് ഡോ. നിധീഷ് ജീവനക്കാരിക്കെതിരേ ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകിയത്. ഇതാണ് സൈക്കോളജിസ്റ്റിനെയും സംഘത്തെയും പ്രകോപിപ്പിച്ചതെന്നു പറയുന്നു.

പരാതിയിൽ അന്വേഷണം നടത്തുന്നതായി ആറന്മുള പോലീസ് അറിയിച്ചു. ഹീനമായ പ്രവൃത്തികൾ അംഗീകരിക്കാനാകില്ലെന്നും ഇതിനു നേതൃത്വം നൽകിയവർക്കെതിരേ ആശുപത്രി സംരക്ഷണ നിയമപ്രകാരവും വകുപ്പ് തലത്തിലുമുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്റ്റാഫ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതിനും യോഗം തീരുമാനിച്ചു. ഭിന്നശേഷി കുട്ടികൾക്ക് ലഭിക്കേണ്ട ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ യഥാസമയം നല്കാതെ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും മാസങ്ങളോളം കഷ്ടപ്പെടുത്തുന്ന ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റിന്‍റെ നടപടിയെയും യോഗം അപലപിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോനു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.