തീരദേശ സംരക്ഷണ പോലീസിനെ ആക്രമിച്ച കേസ്: പ്രതികളെ വെറുതെ വിട്ടു
Saturday, September 21, 2024 6:07 AM IST
കൊല്ലം: പള്ളിത്തോട്ടം പോർട്ട് കൊല്ലം ഹാർബറിൽ തീരദേശ സംരക്ഷണ സേനയിലെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതേ വിട്ടു.

ബിയർ കുപ്പി എറിഞ്ഞും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചു എന്ന് ആരോപിച്ച് പള്ളിത്തോട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ പള്ളിത്തോട്ടം സ്വദേശികളായ സിബിൻ സ്റ്റാൻലി,ഷാനു എന്നിവരെ വെറുതെ വിട്ടുകൊണ്ട് കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് .എ .സജാദ് ഉത്തരവായി.

2013 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. വൈകുന്നേരം തീരദേശ പോലീസ് കടലിലെ പെട്രോളിംഗിന്‍റെ ഭാഗമായി പോർട്ട് കൊല്ലം ഹാർബറിൽ ബോട്ട് അടുപ്പിച്ചു. കടപ്പുറത്ത് ബഹളം കേട്ട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. പ്രതികൾ ബിയർ കുപ്പികളും കല്ലും പോലീസിനു നേരേ എറിഞ്ഞു. ബിയർ കുപ്പി പൊട്ടി എസ്ഐയുടെ കൈയ്ക്കും കാലിലും പരിക്കേറ്റു.

എട്ട് പോലീസുകാർ സാക്ഷികളായി പ്രോസീക്യൂഷന് അനുകൂലമായി കോടതിയിൽ മൊഴി നൽകി.

പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാത്തതിനാലാണ് കേസ് വെറുതേ വിട്ടത്.പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എസ്.എം. ഷെറീഫ്, വി. ജിനേഷ്, ജി. ബിന്ദുസാരൻ എന്നിവർ ഹാജരായി.