പോളയത്തോട് റെയിൽവേ മേൽപ്പാലം ടെൻഡർ വിളിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി
Saturday, September 21, 2024 6:07 AM IST
കൊല്ലം: പോളയത്തോട് റയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുളള ടെൻഡർ കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിളിച്ചിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതുള്‍പ്പെടെ മുഴൂവന്‍ തുകയും റയില്‍വേ വഹിക്കുന്നതിനുളള നിര്‍ദേശം റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമ പരിഗണനയിലാണ്. റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മാണ ചെലവ് പൂര്‍ണമായി റെയില്‍വേ വഹിക്കുന്നതിനാണ് പദ്ധതി സമര്‍പ്പിച്ചത്.

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണത്തിന്‍റെ ചെലവ് പകുതി വീതം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കുന്നത്. പോളയത്തോടിന്‍റെ പ്രത്യേകത കണക്കിലെടുത്തും റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതു മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചുമാണ് നിര്‍മാണ ചിലവ് പൂര്‍ണമായി കേന്ദ്ര റെയില്‍ മന്ത്രാലയം വഹിക്കുന്നതിന് നടപടി സ്വീകരിക്കുന്നത്. നിര്‍മാണത്തിനുളള ഭരണപരമായ നടപടികള്‍ പൂര്‍ത്തിയാക്കി.


അപ്രോച്ച് റോഡിന്‍റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സമയബന്ധിതമായി മേല്‍പ്പാല നിര്‍മാണം ആരംഭിക്കാനും പൂര്‍ത്തിയാക്കാനും നടപടികള്‍ വേഗത്തിലാക്കിയതായി എന്‍.കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.