ബാങ്കുകൾ ജപ്തി ലേല നടപടികളിൽ നിന്ന് പിന്തിരിയണം: സ്വതന്ത്ര കർഷക സംഘം
Tuesday, June 25, 2024 7:45 AM IST
കൽപ്പറ്റ: ബാങ്കുകൾ കർഷ കർഷക ദ്രോഹ നടപടിയിൽ നിന്ന് പിന്തിരിയണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്‍റ് വി. അസൈനാർ ഹാജി, ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ്, മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് മുതിര മായൻ എന്നിവർ ആവശ്യപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങളിൽപെട്ട് കർഷകർ സാന്പത്തിക പ്രതിസന്ധി നേരിടുന്പോൾ ബാങ്കുകൾ ജപ്തിയും ലേല നടപടികളും ഊർജിതമാക്കി കർഷകരെ പീഡിപ്പിക്കുകയാണ്.

കായക്കുന്നിലെ കമലാദേവിയും കുടുംബവും കാർഷിക വായ്പയുൾപ്പെടെ വസ്തു പണയം വച്ചെടുത്ത വായ്പക്ക് വീടും സ്ഥലവും ജപ്തി ചെയ്ത് ലേലത്തിന് വച്ചിരിക്കയാണ്. 23 ലക്ഷം വായ്പയ്ക്ക് ഇതിനകം 15 ലക്ഷം അടച്ചിട്ടും മുപ്പത് ലക്ഷത്തോളം കുടിശികയുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

ജപ്തി ലേല നടപടികളിൽ നിന്ന് ബാങ്ക് അധികൃതർ പിൻമാറിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് കമലാദേവിയുടെ വീട് സന്ദർശിച്ച എസ്കെഎസ് ഭാരവാഹികൾ അറിയിച്ചു.