വടക്കനാട് കരിപ്പൂരിൽ കാട്ടാന വീടിന്‍റെ ചുറ്റുമതിൽ തകർത്തു
Friday, June 28, 2024 5:57 AM IST
സുൽത്താൻബത്തേരി: വടക്കനാട് കരിപ്പൂരിൽ കാട്ടാന വീടിന്‍റെ ചുറ്റുമതിൽ ഭാഗികമായി തകർത്തു. മാഞ്ഞാങ്ങൽ മനോജിന്‍റെ വീടിന്‍റെ മതിലാണ് തകർത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. വളപ്പിലെ വാഴക്കൃഷി നശിപ്പിച്ച ആന ജലവിതരണക്കുഴൽ ചവിട്ടിപ്പൊട്ടിച്ചു. സമീപത്തെ വയലിലെ ചോളം, പുല്ല് കൃഷികൾ നശിപ്പിച്ചു.

രാത്രി മഴ ശക്തമായതിനാൽ ആനകൾ എത്തിയത് വീട്ടുകാർ അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് മതിൽ തർന്നതും മറ്റും ശ്രദ്ധയിൽപ്പെട്ടത്. ആഴ്ചകളായി കരിപ്പൂരിലും സമീപങ്ങളിലും മൂന്നു കൊന്പനാനകളുടെ സാന്നിധ്യമുണ്ട്.

ഇതിലൊന്ന് വടക്കനാട് വനത്തിൽ സ്ഥിരമായി തങ്ങുന്ന മുട്ടിക്കൊന്പനാണ്. അടുത്തകാലത്ത് എത്തിയതാണ് രണ്ടെണ്ണം. രാത്രി കാടിറങ്ങുന്ന കൊന്പൻമാർ പ്രദേശവാസികളുടെ ഉറക്കംകെടുത്തുകയാണ്.

നാട്ടുകാർ വിവരം അറിയിക്കുന്നതനുസരിച്ച് എത്തുന്ന വനസേനാംഗങ്ങൾ പടക്കം പൊട്ടിച്ചും ഒച്ചയിട്ടും തുരത്തിയാൽത്തന്നെ കുറച്ചുകഴിയുന്പോൾ ആനകൾ ജനവാസകേന്ദ്രത്തിൽ തിരിച്ചെത്തും. ഇത് വർധിച്ച ആനശല്യത്തിനു കാരണമാണെന്നു കരിപ്പൂർ നിവാസികൾ പറയുന്നു.