നീലഗിരിയിൽ കാലവർഷം കനത്തു: വ്യാപകനാശം
Thursday, June 27, 2024 5:39 AM IST
ഗൂഡല്ലൂർ: നീലഗിരിയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ കാലവർഷം കനത്തു. രണ്ട് താലൂക്കിലും വ്യാപകമായി നാശനഷ്ടമുണ്ട്. ഇന്നലെ രാവിലെ 11ഓടെ ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി അന്തർസംസ്ഥാന പാതയിലെ നെല്ലാക്കോട്ടയിൽ രണ്ട് ഇടങ്ങളിലും ഒന്പതാംമൈലിലും റോഡിലേക്കും വൈദ്യുത ലൈനിലേക്കും മുളങ്കൂട്ടം മറിഞ്ഞു.

ഇതേത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാത്രി പാടന്തറയിൽ റോഡിലേക്ക് മരം മറിഞ്ഞു. ഗൂഡല്ലൂരിനടുത്ത് മീനാക്ഷിയിൽ ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു. യാത്രക്കാരൻ പാടന്തറ സ്വദേശി ഇബ്രാഹിം പരിക്കുകളോടെ രക്ഷപ്പെട്ടു.

പാക്കണ പുത്തൂർവയലിൽ നെല്ലാക്കോട്ട പഞ്ചായത്ത് കൗണ്‍സിലർ അൻവർ ഷാജിയുടെ വീടിന് മുകളിലേക്ക് പാറയും മണ്ണും വീണു. വീട് ഭാഗികമായി തകർന്നു. പലയിടങ്ങളിലും മണ്ണിടിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചിലേടങ്ങളിൽ വെള്ളം കയറി കൃഷി നാശിച്ചു. ഊട്ടി മഞ്ചൂരിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

കിണ്ണകൊര, അവിലാഞ്ചി, മഞ്ചൂർ മേഖലകളിൽ കനത്ത മഴ പെയ്തു. ഉപ്പട്ടി പെരുങ്കരയിലെ ജ്ഞാനശേഖറിന്‍റെ വീട് മഴയിൽ തകർന്നു. പന്തല്ലൂർ മേഖലയിൽ മഴയിലും കാറ്റിലും 1,500 നേന്ത്രവാഴ നശിച്ചു. കൂമൂലയിൽ റോഡിൽ ഗർത്തം രൂപപ്പെട്ടു. പാതയോരങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.