ഉമ്മൻ ചാണ്ടിയുടെ രാഷ്‌ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവർ അലി
Friday, October 4, 2024 3:58 PM IST
അനിൽ ആറന്മുള
ഹൂസ്റ്റൺ: ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന് ഉദാത്ത മാതൃകയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരള സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് പാണക്കാട് സെയ്ദ് മുനവർ അലി ശിഹാബ് തങ്ങൾ.

ജനങ്ങളുമായി ഇടപഴകി അവരുടെ പ്രശ്നങ്ങൾ തന്‍റേതാക്കി അവയ്ക്കു പരിഹാരം കണ്ടെത്തിക്കൊടുക്കുന്ന, ജനക്ഷേമത്തിനായി ഉഴിഞ്ഞുവച്ച ഒരു ജീവിതമായിരുന്നു ഉമ്മൻ ചാണ്ടി‌യുടേതെന്ന് മുനവർ അലി കൂട്ടിച്ചേർത്തു.

ഹൂസ്റ്റനിൽ ഫ്രണ്ട് ഓഫ് ഉമ്മൻ ചാണ്ടി സംഘടിപ്പിച്ച സ്വീകരണ വേദിയിൽ സംസാരിക്കുക‌യായിരുന്നു അദ്ദേഹം. ഹൂസ്റ്റണിൽ എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു.



മറുപടി പറഞ്ഞ ചാണ്ടി ഉമ്മൻ മധുരതരമായ പിതൃസ്മരണകൾ ഉണർത്തിയതിനു അദ്ദേഹത്തോട് നന്ദി പറഞ്ഞു. കോട്ടയത്ത് നടത്തിയ ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ കഴിയാതിരുന്ന മുനവർ അലി ശിഹാബ് തങ്ങൾക്കു അമേരിക്കയിലെത്തി അനുസ്മരണം നടത്താനായിരുന്നു വിധി എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ ജോസഫ് എബ്രഹാം അധ്യക്ഷനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന വി. വി. ബാബുക്കുട്ടി സിപിഎ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോമ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, മുൻ ഫൊക്കാന പ്രസിഡന്‍റ് ജി.കെ.പിള്ള,


മുൻ ഫോമ പ്രസിഡന്‍റ് ശശിധരൻ നായർ, ഐപിസിഎൻഎ നാഷണൽ വൈസ് പ്രസിഡന്‍റ് അനിൽ ആറന്മുള, മാഗ് പ്രസിഡന്‍റ് മാത്യു മുണ്ടക്കൽ, ഫ്രണ്ട്‌സ് ഓഫ് പെർലാൻഡ് പ്രസിഡണ്ട് സന്തോഷ് ഐപ്പ്, കോട്ടയം അസോസിയേഷൻ പ്രസിഡണ്ട് സുകു ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.



മുഖ്യ സംഘാടകനായ ഫൊക്കാന സ്റ്റീബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ നന്ദി പ്രകാശനം നടത്തി. കേരളത്തിലെ പോലെ അമേരിക്കയിലും കോൺഗ്രസുകാർ പലഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നത് കാരണം നാട്ടിൽ നിന്നെത്തുന്ന നേതാക്കന്മാർക്ക് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് എബ്രഹാം ഈപ്പൻ പറഞ്ഞു.



അതുകൊണ്ടാണ് ഒരു ഗ്രൂപ്പിലും പെടാതെ ഫ്രണ്ട്‌സ് ഓഫ് ഉമ്മൻ ചാണ്ടി എന്ന പേരിൽ ഈ സമ്മേളനം സംഘടിപ്പിക്കേണ്ടി വന്നത് എന്നും, ഇനിയെങ്കിലും ഗ്രൂപ്പിസം വെടിഞ്ഞു കോൺഗ്രസുകാരെല്ലാം ഒന്നായി തീരണം എന്ന് അദ്ദേഹം അഭ്യർഥിച്ചു. അനില സന്ദീപ് പരിപാടിയുടെ എംസി ആയിരുന്നു.