പാട്ടുവന്നൂ, ഇളംകാറ്റുപോലെ...
Monday, May 6, 2024 1:50 AM IST
വി.ആർ. ഹരിപ്രസാദ്

എട്ടുവർഷം മുന്പ് അയ്യന്തോളിലെ വീടിന്‍റെ സ്വീകരണമുറിയിലിരുന്ന് പോയകാലം ഓർമിക്കുന്പോൾ പള്ളൻ എന്ന ജി.കെ. പള്ളത്ത് ഉത്സാഹവാനായിരുന്നു. ഏതാണ്ട് അരമണിക്കൂർകൊണ്ട് ആദ്യത്തെ പാട്ടിന്‍റെ വരികൾ പിറന്നതുപോലെ, ചുരുങ്ങിയ നേരത്തിനുള്ളിൽ കഥകൾ ഒരുപാടുവന്നു- 1978 ജനുവരി 14ന് വീട്ടുമുറ്റത്ത് ടി.ജി. രവിയുടെ കാർ വന്നുനിന്നതു മുതലുള്ള കഥകൾ...
പള്ളത്തിനെ കാറിൽ കൊണ്ടുപോയി സിനിമയ്ക്കുള്ള പാട്ടെഴുതിക്കാനാണ് രവിയും സംഘവും രാവിലെ വീട്ടിലെത്തിയത്. നോക്കുന്പോൾ അവിടെ ആളുകൾ കൂടിനിൽക്കുന്നുണ്ട്. പള്ളത്തിന്‍റെ മുത്തശി മരിച്ചുപോയിരിക്കുന്നു.

മരണാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കാർ അവിടെയിട്ട് രവിയും സംഘവും മടങ്ങി. ചടങ്ങുകൾ കഴിഞ്ഞ് കാർ തിരികെയേൽപ്പിക്കാൻ പള്ളത്ത് മൂർക്കനിക്കരയിൽ രവിയുടെ വീട്ടിലെത്തി. അപ്പോഴാണ് രാവിലത്തെ വരവിന്‍റെ ഉദ്ദേശ്യം രവി വെളിപ്പെടുത്തിയത്.

കാര്യമറിഞ്ഞപ്പോൾ പള്ളത്ത് പറഞ്ഞു- നീയൊരു പേപ്പറ് ഇങ്ങോട്ടെടുത്തേ... പക്ഷേ രവി നിരുത്സാഹപ്പെടുത്തി - വേണ്ട പള്ളാ, ഈ അവസരത്തിൽ എഴുതിയാൽ ശരിയാവില്ല. നമുക്ക് വേണ്ടത് ഒരു പ്രണയഗാനമാണ്. ഒരാഴ്ചകഴിഞ്ഞ് നിന്‍റെ മനസൊക്കെ ഒന്നു ശരിയായിട്ട് എഴുതിയാൽ മതി.

അതൊന്നും പ്രശ്നമില്ല, നീയൊരു പേപ്പ റെടുക്കെന്ന് പള്ളത്ത് വീണ്ടും. അങ്ങനെ രവി നൽകിയ കടലാസിൽ അവിടെവച്ച് പള്ളത്ത് എഴുതി -

കാറ്റുവന്നു നിന്‍റെ കാമുകൻ വന്നൂ...

ടി.ജി. രവി നിർമിച്ച പാദസരം എന്ന ചിത്രത്തിലെ പ്രശസ്തമായ ഗാനത്തിന്‍റെ പിറവി ഇങ്ങനെ. പാട്ടെഴുതാൻ വേണ്ടിവന്നത് കഷ്ടിച്ച് അരമണിക്കൂർ. രവി ഉടനെ സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററെ ഫോണിൽ വിളിച്ച് വരികൾ പറഞ്ഞുകൊടുക്കുന്നു. അന്നു രാത്രിതന്നെ പാട്ടിന് ഈണമായി.

എവിഎം സ്റ്റുഡിയോയിൽ ആ പാട്ടിന്‍റെ റെക്കോർഡിംഗിന് സാക്ഷ്യംവഹിക്കാൻ പള്ളത്തുമുണ്ടായിരുന്നു. പാട്ടിന്‍റെ റിഹേഴ്സൽ തുടങ്ങുന്ന സമയത്താണ് സ്റ്റുഡിയോയിൽ ചെല്ലുന്നത്. ദേവരാജൻ മാസ്റ്ററെ ദൂരെ കണ്ടപ്പോഴേ ഒരു പേടി ഉള്ളിൽക്കടന്നു.

മുൻകോപിയും കടുംപിടുത്തക്കാരനുമാണെന്ന കേൾവി അന്നേയുണ്ട്. സംവിധായകൻ എ.എൻ. തന്പി പള്ളത്തിനെ ദേവരാജൻ മാസറ്റർക്കു പരിചയപ്പെടുത്തി- ഇതാണ് പള്ളൻ, നമ്മുടെ പാട്ടെഴുതിയയാൾ. പള്ളത്ത് ഭവ്യതയോടെ തൊഴുതു നിൽക്കുകയാണ്. എന്നാൽ അവിടെയുണ്ടായിരുന്നവരെ മുഴുവൻ അത്ഭുതപ്പെടുത്തി ദേവരാജൻ മാസ്റ്റർ കസേരയിൽനിന്ന് എഴുന്നേറ്റ് പള്ളത്തിനടുത്തെത്തി. സ്നേഹത്തോടെ ചേർത്തുപിടിച്ച് ഇങ്ങനെ പറഞ്ഞു- ഇയാളുടെ പാട്ട് എനിക്കിഷ്ടപ്പെട്ടു കേട്ടോ!

തുടക്കക്കാരനായ ഒരു പാട്ടെഴുത്തുകാരന് ഇതിലുംവലിയ അംഗീകാരം കിട്ടാനില്ല. ആഹ്ലാദംകൊണ്ട് കരച്ചിലിന്‍റെ വക്കിലായിരുന്നു താനെന്ന് പള്ളത്ത് ഓർമിച്ചു.

മാസ്റ്റർ നിർദേശിച്ച ഒരു ചെറിയ മാറ്റത്തോടെയാണ് പാട്ട് റെക്കോർഡ് ചെയ്തത്. കുന്നിൻചെരിവിലോടക്കുഴൽപ്പാട്ടുപാടും എന്ന വരിയിൽ ഒരു ചെറിയ വാക്കുകൂടി ആവാമെന്ന് മാസ്റ്റർ പറഞ്ഞു. ഓണപ്പാട്ട് എന്നാക്കിയാൽ മതിയാകുമോ എന്ന് പള്ളത്തിനു സംശയം. പൂർണ സമ്മതമായിരുന്നു ദേവരാജൻ മാസ്റ്റർക്ക്.

ജയചന്ദ്രന്‍റെ സുന്ദരശബ്ദത്തിൽ കേട്ട ആ പ്രണയഗാനം സംഗീതപ്രേമികൾ ഹൃദയംകൊണ്ടു സ്വീകരിച്ചു. മാധുരി പാടിയ ഇല്ലപ്പറന്പിലെ പുള്ളോത്തി എന്ന പാട്ടും പാദസരത്തിനുവേണ്ടി പള്ളത്ത് എഴുതി. തുടർന്ന് സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടുകൾ ഭൂരിഭാഗവും ഈണമിട്ടത് ദേവരാജൻ മാസ്റ്ററായിരുന്നു.

തൃശൂർ വിവേകോദയം സ്കൂളിൽ പഠിക്കുന്പോൾ കവിതാരചനയ്ക്ക് തുടർച്ചയായി സമ്മാനം വാങ്ങിയിരുന്ന പി. ഗോവിന്ദൻകുട്ടിക്ക് ജി.കെ. പള്ളത്ത് എന്ന തൂലികാനാമം നിർദേശിച്ചത് മലയാളം അധ്യാപകനായിരുന്ന നന്പീശൻ മാഷാണ്. ചെറുപ്രായത്തിൽതന്നെ നാടക, വിപ്ലവഗാനങ്ങൾ എഴുതിത്തുടങ്ങിയപ്പോൾ ആ പേരു തുടർന്നു.

അക്കാലത്തെ പ്രശസ്തരായ എല്ലാ സംഗീതസംവിധായകർക്കുവേണ്ടിയും പള്ളത്ത് വരികൾ എഴുതി. ഗാനങ്ങൾ പ്രിയങ്കരങ്ങളായി. ഒറ്റ സിനിമാപ്പാട്ടുകൊണ്ടുതന്നെ എക്കാലവും ഓർമിക്കപ്പെടുന്നയാളായി.

നാടകവും സിനിമയും പാട്ടുമായി അലഞ്ഞുനടന്നാൽ കുടുംബം കഷ്ടത്തിലാവുമെന്ന ഭാര്യ രാജലക്ഷ്മിയുടെ മുന്നറിയിപ്പിനു ചെവികൊടുത്തതിനാലാണ് ചെന്നൈയിൽനിന്നു തിരിച്ചുവന്ന് റവന്യൂ വകുപ്പിലെ ജോലിയിൽ തുടരാൻ തീരുമാനിച്ചതെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി തഹസിൽദാരായാണ് സർവീസിൽനിന്നു വിരമിച്ചത്. അദ്ദേഹം എഴുതിയൊരുക്കിയ ഗാനപ്രപഞ്ചം ഇനിയും തെളിമയോടെ നിൽക്കും.