കുടിവെള്ള വിതരണ പ്രതിസന്ധി: പഞ്ചായത്തുകളിൽ ഫണ്ടിന്‍റെ പരിധി വർധിപ്പിക്കാത്തത് വിനയാകുന്നു
Sunday, May 5, 2024 2:08 PM IST
പുത്തൂർ: കുടിവെള്ള വിതരണത്തിന് ചെലവഴിക്കേണ്ട തുകയുടെ പരിധി പിൻവലിക്കാത്തത് പഞ്ചായത്തുകൾക്ക് തിരിച്ചടിയാകുന്നു.

12 ലക്ഷം രൂപയാണ് പഞ്ചായത്തുകൾക്ക് കുടിവെള്ള വിതരണത്തിനായി സർക്കാർ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ വേനൽച്ചൂട് ശക്തമായതോടെ നേരത്തെതന്നെ ടാങ്കറുകളിൽ പല പഞ്ചായത്തുകളും കുടിവെള്ളം വിതരണം തുടങ്ങിയിരുന്നു. ഇതോടെ പല പഞ്ചായത്തുകളിലും ഫണ്ടിന്‍റെ പരിധി ആകാറായതോടെ ഒട്ടുമിക്ക പഞ്ചായത്തുകളും കുടിവെള്ള വിതരണം തുടരാനാകാത്ത പ്രതിസന്ധിയിലാണ്.

പല പഞ്ചായത്തുകളും കുടിവെള്ള വിതരണത്തിന് ചെലവഴിക്കുന്ന പണത്തിന്‍റെ പരിധി ഉയർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. തദേശസ്വയംഭരണസ്ഥാപനങ്ങളുടെ പല പ്രാദേശിക ജലസ്രോതസുകളും വറ്റിവരണ്ട് തുടങ്ങിയതോടെ വാർഡുകളിൽ കുടിവെള്ള വിതരണത്തിന് കൂടുതൽ തുക അനുവദിക്കണമെന്നാണാവശ്യം. ഇക്കാര്യമുന്നയിച്ച് കളക്ടർക്ക് കത്ത് നൽകിയതായി പുത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണൻ പറഞ്ഞു.