കാർഷികമേഖലയിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: ബൈജു എൻ. കുറുപ്പ്
Sunday, September 29, 2024 12:06 AM IST
തൊടുപുഴ: കാഡ്സ്-നബാർഡ് സംയോജിത കാർഷിക വികസന പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനായി നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ബൈജു എൻ.കുറുപ്പ് കാഡ്സ് സന്ദർശിച്ചു. കാഡ്സിന്‍റെ പ്രവർത്തനം മാതൃകാപരമാണെന്നും ഗ്രാമീണ മേഖലയുടെയും പ്രത്യേകിച്ച് കർഷകരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നബാർഡ് നടത്തിവരുന്നതെന്നും ഇതിനു കാഡ്സ് നൽകുന്ന പിന്തുണ അഭിനന്ദനീയമാണെന്നും സിജിഎം പറഞ്ഞു.

കാർഷികമേഖലയിൽ ഐടി,എഐ സാങ്കേതിക വിദ്യയുൾപ്പെടെ പ്രയോജനപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതികവിദ്യ ചെലവ് കുറച്ച് ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. മണ്ണിന്‍റെ സ്വഭാവത്തിലുണ്ടാകുന്ന ചെറിയ വ്യത്യാസം പോലും തിരിച്ചറിയാൻ ഇതിലൂടെ കഴിയുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ വലിയ വിപണി സാധ്യതകളാണ് തുറന്നുനൽകുന്നത്.

പുതുതലമുറയിലുള്ളവർ കാർഷികമേഖലയിലേക്ക് കടന്നുവരാത്തത് ഭാവിയിൽ കാർഷികോത്പാദനം കുറയാൻ ഇടയാക്കും.

ഇതുമുന്നിൽക്കണ്ട് തരിശായി കിടക്കുന്ന റവന്യുഭൂമി പത്തുവർഷത്തേക്ക് കൃഷിക്ക് പാട്ടത്തിനു നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. ഇതു കാർഷികമേഖലയിൽ വലിയ ചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിൽ കാഡ്സ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച് ചെയർമാൻ ആന്‍റണി കണ്ടിരിക്കൽ വിശദീകരിച്ചു.

നബാർഡ് ഇടുക്കി ഡിഡിഎം എം.എസ്. അരുണ്‍, കാഡ്സ് ഡയറക്ടർമാരായ എൻ.ജെ. മാമച്ചൻ, വി.പി. ജോർജ്, കെ.എം. മത്തച്ചൻ, വി.പി. സുകുമാരൻ സംയോജിത കാർഷിക വികസനപദ്ധതിയുടെ പഞ്ചായത്ത്തല കണ്‍വീനർമാരായ ജോണി തോമസ്, ബേബി ജോസഫ്, ഷിബു ജോസഫ് പറയിടത്തിൽ, റെജി ജോസഫ്, ഡിന്പിൾ ബിജു, ഐഎഫ്ഡി പ്രോജക‌്ട് കണ്‍സൾട്ടന്‍റ് വി.സി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.