അയ്യപ്പൻകോവിൽ പഞ്ചായത്ത് വാഹനം ഉപയോഗിച്ചതിൽ ക്രമക്കേടെന്ന് വിവരാവകാശ രേഖ
Saturday, September 28, 2024 5:59 AM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ഒൗദ്യോഗിക വാഹനം ഉപയോഗിച്ചതിൽ വ്യാപക ക്രമക്കേട് വ്യക്തമാക്കി വിവരാവകാശ രേഖ.

വാഹനം ഉപയോഗിക്കുന്നതിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന് നാളുകളായി ആരോപണം ഉണ്ടായിരുന്നു. തുടർന്ന് ബിജെപി ഏലപ്പാറ മണ്ഡലം സെക്രട്ടറി സജിൻ കരുനാട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് മറുപടി ലഭിച്ചത്. ഭരണ സമിതിയിൽ രണ്ടാമത് പ്രസിഡന്‍റ് നിഷ ബിനോജിന്‍റെ സമയം മുതൽക്കുള്ള വാഹന ഉപയോഗത്തിലെ ക്രമക്കേടാണ് പുറത്തു വന്നത്. 19 മാസം കൊണ്ട് 2,83,204 രൂപയാണ് വാഹനം ഓടിയതിൽ ചെലവാക്കിയത്. ഈ സമയത്ത് 1.75 ലക്ഷം രൂപ ചെലവഴിച്ച് വാഹനം അറ്റകുറ്റപ്പണി നടത്തിയെന്നും പറയുന്നു.

പിന്നീട് ജയ്മോൾ ജോൺസൺ പ്രസിഡന്‍റായി. ഇപ്പോൾ വരെയുള്ള 18 മാസം വാഹനത്തിനുള്ള ചെലവ് 1,51,825 രൂപയാണ്. എന്നാൽ, ആദ്യ ടേമിൽ മിനി നന്ദകുമാർ ഏഴു മാസം പ്രസിഡന്‍റ് ആയിരുന്നു. ഈ കാലയളവിലും ഉപയോഗിച്ചതിൽ ലക്ഷക്കണക്കിനു രൂപ പഞ്ചായത്തിന് നഷ്ടമാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

പഞ്ചായത്ത് ഓഫീസിൽ നിന്നും 450 മീറ്റർ ദൂരയുള്ള പരിപാടിയിൽ പങ്കെടുക്കാൻ സെക്രട്ടറിയും, ഹെഡ് ക്ളാർക്കും യാത്ര ചെയ്തപ്പോൾ ലോഗ് ബുക്കിൽ 44 കിലോമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ പോയി തിരിച്ചുവരാൻ 32 കിലോമീറ്ററാണ് ദൂരം. എന്നാൽ, വിവിധ ദിവസത്തെ യാത്രകൾക്ക് 65 മുതൽ 150 കിലോമീറ്റർ വരെ ദൂരം സഞ്ചരിച്ചതായാണ് ലോഗ് ബുക്കിൽ രേഖപ്പെടുത്തിയത്. അതുപോലെ മൂന്നു കിലോ മീറ്ററിന് 38 കിലോമീറ്ററും രണ്ടര കിലോ മീറ്ററിന് 42 കിലോമീറ്ററും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്‍റ്, സെക്രട്ടറി, മറ്റ് ജീവനക്കാർ ആരായാലും വാഹനം ഉപയോഗിക്കുന്നവർ സ്ഥലവും സമയവും കിലോമീറ്ററും രേഖപ്പെടുത്തി ലോഗ് ബുക്കിൽ ഒപ്പുവയ്ക്കണം.


ഇക്കാര്യം ബോധ്യപ്പെട്ട് വാഹനത്തിന്‍റെ കസ്റ്റോഡിയനായ സെക്രട്ടറിയും ഒപ്പുവയ്ക്കണം. അതുകൊണ്ട് തന്നെ വാഹനം ഉപയോഗിച്ചതിലുള്ള ക്രമക്കേടിന് ഉദ്യോഗസ്ഥർക്കും ഭരണ സമിതിക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. 1.75 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ വാഹനം ഉപേക്ഷിക്കാനും 13 ലക്ഷം രൂപ മുടക്കി പുതിയ വാഹനം വാങ്ങാൻ തീരുമാനമെടുക്കുകയും ചെയ്തു.

എന്നാൽ, വാഹനം വാങ്ങുന്ന വില സംബന്ധിച്ച് ഭരണ സമിതിയിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. അപേക്ഷന് വിവരാവകാശ രേഖ നൽകുന്നതിലും അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. 45 ദിവസം കഴിഞ്ഞാണ് രേഖ നൽകിയത്.

കൃത്രിമ രേഖ ചമച്ച് ലക്ഷക്കണക്കിന് രൂപ ക്രമക്കേടു നടത്തിയ വാഹന ഉപയോഗം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഒ.എസ്. ബിനു. സജിൻ കരുനാട്ട് എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, പരാതി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൻ അറിയിച്ചു.