പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം: ബിഎസ്പി
Friday, July 5, 2024 5:33 AM IST
കൽപ്പറ്റ: ബിൽ അടയ്ക്കാത്തതിന്‍റെ പേരിൽ ജില്ലയിൽ 1,514 പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുചതി കണക്ഷൻ വിച്ഛേദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബഹുജൻ സമാജ് പാർട്ടി(ബിഎസ്പി) നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണക്ഷൻ അടിയന്തരമായി പുനഃസ്ഥാരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി. ബിൽ കുടിശിക വിവരം പട്ടികവർഗ വികസന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽകൊണ്ടുവരാതെയാണ് കെഎസ്ഇബി ഇത്രയധികം കണക്ഷൻ വിച്ഛേദിച്ചത്.

പട്ടികവർഗത്തിലെ സാന്പത്തികമായി തീർത്തും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയാണ് ഇരുട്ടിലാക്കിയത്. പൊതു, സ്വകാര്യ മേഖകളിൽ നിരവധി സ്ഥാപനങ്ങളുടേതായി കോടിക്കണക്കിനു രൂപ വൈദ്യുതി ബിൽ കുടിശികയുണ്ട്. ഇത് പിരിച്ചെടുക്കാൻ ശക്തമായ നടപടി ഉണ്ടാകുന്നില്ല. എന്നിരിക്കേയാണ് ആദിവാസി വീടുകളിലെ ഫ്യൂസ് ഊരിയത്. ഇത് അംഗീകരിക്കാനാകില്ല.

വിഷയത്തിൽ പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഇടപെടണം. പട്ടികവർഗത്തിലെ പണിയ, കാട്ടുനായ്ക്ക, അടിയ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകണമെന്നും ബിഎസ്പി നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി. കൃഷ്ണൻ, ജില്ലാ പ്രസിഡന്‍റ് ഗോപകുമാർ കാട്ടിക്കുളം, ജനറൽ സെക്രട്ടറി എസ്. മണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി. രാമൻകുട്ടി, പി.ആർ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.