കോളിയാടി-അരിമാനി റോഡിൽ യാത്രാദുരിതം
Monday, July 8, 2024 5:30 AM IST
സുൽത്താൻ ബത്തേരി: അറ്റകുറ്റപ്പണി കൃത്യമായി നടത്താത്ത കോളിയാടി-അരിമാനി റോഡിൽ യാത്ര ദുരിതപൂർണമായി. മൂന്ന് കിലോമീറ്റർ ദൈഘ്യമുള്ള പാതതിയിൽ കാൽനടയാത്രപോലും ദുസഹമായി.

അത്രയക്ക് പരിതാപകരമാണ് കുണ്ടും കുഴിയും നിറഞ്ഞ റോഡിന്‍റെ അവസ്ഥ. ഏറ്റവും ഒടുവിൽ അഞ്ചുവർഷം മുന്പാണ് റോഡിൽ അറ്റകുറ്റപ്പണി നടന്നത്. അതേകൊല്ലം കാലവർഷത്തിൽ റോഡ് തകർന്നു.

പ്രദേശവാസികൾ കല്ലും മണ്ണും ഇട്ട് കുഴികൾ നികത്തിയാണ് റോഡ് ഒരുവിധം സഞ്ചാരയോഗ്യമാക്കിയത്. പിന്നീട് രൂപപ്പെട്ട കുഴികൾ വൻ ഗർത്തങ്ങളായി. ഓട്ടോറിക്ഷ പോലും ഇതുവഴി വരാതായി. കോളിയാടിയിൽനിന്നു അരിമാനിയിൽ എത്തുന്ന പാത പുത്തൻകുന്നു വഴി ഊട്ടി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.


അനേകം കുടുംബങ്ങൾ യാത്രയ്ക്ക് ആശ്രയിക്കുന്നതാണ് നെൻമേനി പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട കോളിയാടി-അരിമാനി റോഡ്. ആവശ്യമായ തുക വകയിരുത്തി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ദിവസം സിപിഐ പ്രവർത്തകർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.