ബത്തേരിയിലും സമീപങ്ങളിലും തെരുവുനായ് ശല്യം കലശലായി
Monday, June 24, 2024 6:16 AM IST
സുൽത്താൻ ബത്തേരി: ടൗണിലും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം കലശലായി. ഉപദ്രവകാരികളായ നായ്ക്കളും തെവുവിൽ വിലസുകയാണ്. മന്തംകൊല്ലി ബീവറേജസ് ഔട്ട്‌ലെറ്റ് പരിസരം, ബീനാച്ചി എസ്റ്റേറ്റ് തുടങ്ങിയവ തെരുവുനായ്ക്കളുടെ താവളമാണ്. പൂതാടി സിസിയിലും തെരുവുനായകൾ വർധിക്കുകയാണ്.

മാനന്തവാടി റോഡിന്‍റെ വശങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടംകൂടി നിൽക്കുന്നത് പതിവുകാഴ്ചയാണ്. ഭയത്തോടെയാണ് കുട്ടികളെ രക്ഷിതാക്കൾ മദ്രസയിലേക്കും സ്കൂളിലേക്കും വിടുന്നത്. സ്കൂൾ ബസിന് പിന്നാലെ തെരുവുനായ്ക്കൾ ഓടുന്നതു അപൂർവ ദൃശ്യമല്ല.

നായ്ക്കൾ പകൽ ബസ് വെയിറ്റിംഗ് ഷെഡുകൾ വിശ്രമകേന്ദ്രമാക്കുന്നത് യാത്രക്കാർക്കു പ്രയാസം സൃഷ്ടിക്കുന്നുണ്ട്.