ഇഎസ്എ: കിഫയുടെ സമരം ഇന്ന് കോടഞ്ചേരിയിൽ
Saturday, September 21, 2024 4:42 AM IST
കോഴിക്കോട്: മലയോര മേഖലയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽനിന്നും സർക്കാർ പിൻ മാറണമെന്ന് ആവശ്യപ്പെട്ട് കിഫ ഇന്ന് വൈകുന്നേരം 4 .30ന് കോടഞ്ചേരിയിൽ സമര കേരളം എന്ന സമരപരമ്പര ആരംഭിക്കുന്നു. കിഫയുടെ സംസ്ഥാന ചെയർമാൻ അലക്സ് ഒഴികെയിൽ ഉദ്ഘാടനം നിർവഹിക്കും.

നാലുമാസം മുമ്പ് പഞ്ചായത്തുകൾ തിരുത്തി നൽകിയ മാപ്പ് ഇതുവരെയും പരിശോധിക്കാൻ പഞ്ചായത്തുകൾക്കോ പൊതുജനങ്ങൾക്കോ സാധിക്കുന്ന തരത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസ്തുത മാപ്പ് പ്രസിദ്ധീകരിക്കാത്ത സമയം വരെ ജനവാസ മേഖലകളും സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഒഴിവാക്കിയിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയില്ല.


ഇപ്പോഴും കാലാവസ്ഥ വ്യതിയാന വകുപ്പിന്‍റെ സൈറ്റിൽ പ്രസിദ്ധീകരിച്ച രണ്ടു മാപ്പുകളും നിലനിൽക്കുന്നുണ്ട്. ഇതിലേതാണ് കേന്ദ്രത്തിലേക്ക് അയക്കുന്നത് എന്ന് വ്യക്തത വരുത്തിയിട്ടില്ല. ഇത്തരം കാര്യങ്ങൾക്ക് ഉടനടി വ്യക്തത വരുത്തണമെന്നും ജനങ്ങളുടെ ആശങ്ക പരിപൂർണമായിട്ടും അകറ്റണമെന്നും ആവശ്യപ്പെട്ടാണ് കിഫ സമരപരമ്പര ആരംഭിക്കുന്നത്.