ദേശീയപാതയ്ക്ക് മുകളില്‍ അപകട ഭീഷണിയായി മരക്കൊമ്പും തെങ്ങും
Friday, June 14, 2024 5:37 AM IST
കോഴിക്കോട്: ദേശീയപാതയിലേക്ക് എതുനിമിഷവും വീഴാറായി മരക്കൊമ്പും തെങ്ങും ഭീഷണിയാകുന്നു.മൂഴിക്കൽ കെഎസ്എഫ്ഇയുടെ മുൻപിൽ ദേശീയപാതയില്‍ ചെലവൂർ ബാങ്കിന്‍റെ എതിർവശത്താണ് ഈ അപകട കാഴ്ച. മരക്കൊമ്പിന്‍റെ കനത്തില്‍ഒരാഴ്ചയായി തെങ്ങ് ഏഴ് മീറ്ററോളം ചെരിഞ്ഞാണ് നില്‍ക്കുന്നത്.

ഓലയും തൂങ്ങിനില്‍ക്കുന്നു. അധികം കഴിയും മുൻപ് തെങ്ങും മരവും കൂടി മറിഞ്ഞു വീഴുമെന്നുറപ്പാണ്. വലിയ ദുരന്തം സംഭവിക്കും മുൻപ് മുറിക്കാൻ വേണ്ടി ചേവായൂര്‍ പോലീസില്‍ പരാതി പറഞ്ഞിട്ടും നടപടിയായില്ല. ഫയർ ഫോഴ്‌സും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.

ദേശീയപാതാ അസി.എന്‍ജിനീയറെ വിവരമറിയിച്ചെങ്കിലും ഇത് ഫോറസ്റ്റ് ഡിപ്പാർട്മെന്‍റിന്‍റെ പരിധിയിൽ വരുമെന്നാണ് അറിയിച്ചത്. പക്ഷേ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ മരം കട പുഴകി വീണാൽ 24 മണിക്കൂറും ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന ദേശീയപാതയിൽ വലിയ അപകടത്തിനും ഗതാഗത തടസത്തിനും കാരണമാകും.