ബാലവേലയ്ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍
Thursday, June 13, 2024 5:44 AM IST
കോഴിക്കോട്: ബാലവേല സങ്കീര്‍ണമായ പ്രശ്‌നമാണെന്നും ഈ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന ബാലവേല വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള കുട്ടികള്‍ അല്ലെങ്കിലും കോഴിക്കോട് ജില്ലയില്‍ പോലും ബാലവേല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. കുടുംബത്തിന്‍റെ താഴ്ന്ന വരുമാനവും ബാലവേലയും തമ്മില്‍ വലിയ ബന്ധമുണ്ട്.

വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിന്‍റെ ലംഘനം കൂടിയാണ് ബാലവേല. ഇത് തടയുന്നതില്‍ സാമൂഹികമായ ഇടപെടല്‍ ആവശ്യമാണെന്നും കളക്ടര്‍ അറിയിച്ചു.

പരിപാടിയില്‍ കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ വി.പി. വിപിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ജയപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ശോഭിത, വേദ വ്യാസവിദ്യാലയം പ്രിന്‍സിപ്പൽ എം. ജ്യോതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.