മഴക്കെടുതിക്കൊപ്പം അട്ട ശല്യം: കർഷകരുടെ ദുരിതം ഇരട്ടിയായി
Thursday, June 13, 2024 5:44 AM IST
കുറ്റ്യാടി: തുടർച്ചയായി മഴ കിട്ടിയതോടെ മലയോരങ്ങളിലും നാട്ടിൻ പുറങ്ങളിലും മഴക്കെടുതികൾക്കൊപ്പം അട്ടകളുടെ ശല്യവും രൂക്ഷം. മുമ്പ് കുന്നിൻപുറങ്ങളിലും കാടുകളിലും മാത്രമായിരുന്നു അട്ടകളെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ നാട്ടിൻ പുറങ്ങളിലും അട്ടകൾ വ്യാപകമാണ്. ഊരത്ത്, തെന്നാരംപൊയിൽ, നൊട്ടിക്കണ്ടി ഭാഗങ്ങളിലെ വയലുകളിലാണ് അട്ടകൾ ഇപ്പോൾ വ്യാപകമായി കാണുന്നത്. അട്ടകളുടെ ശല്യം കാരണം കൃഷി ചെയ്യാനും കന്നുകാലികൾക്ക് തീറ്റശേഖരിക്കാനും കഴിയുന്നില്ല. നെൽപാടങ്ങളിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും കർഷകർ പറയുന്നു.

ചൂണ്ടുവിരലോളം വലുപ്പമുള്ള പച്ച നിറത്തിലുള്ള അട്ടകളാണ് കൃഷിയിടങ്ങളിൽ വ്യാപിച്ചിരിക്കുന്നത്. ഇവ കാലിൽ കടിച്ച് രക്തം ഊറ്റിക്കുടിക്കും. ശരീര ഭാഗങ്ങളിൽ കയറുന്നത് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. രക്തം കുടിച്ച് വീർത്ത് വന്നതിന് ശേഷമാണ് കടിയേറ്റത് അറിയാൻ സാധിക്കുക. ഇവ കടിക്കുന്ന ഭാഗങ്ങളിൽ അസഹ്യമായ ചൊറിച്ചിലും വിട്ടൊഴിയില്ല. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഇവ ഒരു പോലെ ഉപദ്രവകാരിയാണ്.

വയലുകളിൽ പുല്ല് മേയാൻ പശുക്കളെ ഇറക്കാൻ പറ്റാത്ത അവസ്ഥയാണ്. പശുക്കളുടെ ദേഹത്തും മൂക്കിലും അട്ടകൾ കയറുന്നത് മൂലം കനത്ത രക്തസ്രാവം ഉണ്ടാവുകയും ഇവ പശുക്കളുടെ മരണത്തിന് വരെ കാരണമാകാമെന്നും വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അട്ടകളുടെ ശല്യം മൂലം ജോലി തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.