കോർപറേഷൻ കൗണ്‍സിൽ യോഗം: ഞെളിയൻപറന്പും ഇ- ഓട്ടോ പദ്ധതിയും ആയുധമാക്കി പ്രതിപക്ഷം
Thursday, June 13, 2024 5:44 AM IST
കോഴിക്കോട്: ഞെളിയൻപറന്പ് മാലിന്യ വിഷയവും കോഴിക്കോട് കോർപറേഷൻ മാലിന്യ ശേഖരണത്തിനായി ഹരിതകർമ സേനാംഗങ്ങൾക്കായി വാങ്ങിയ ഇ- ഓട്ടോകൾ വെറുതെ കിടന്നു നശിക്കുന്നതും ഭരണപക്ഷത്തിനെതിരേ ആയുധമാക്കി പ്രതിപക്ഷം. ഇന്നലെ ചേർന്ന കോർപറേഷൻ കൗണ്‍സിലിലാണ് ലക്ഷങ്ങൾ ചെലവാക്കിയ പദ്ധതികളുടെ നടത്തിപ്പിലെ അനാസ്ഥ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

ഞെളിയൻപറന്പ് മാലിന്യ ശേഖരണ കേന്ദ്രത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതു സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കത്ത് നൽകിയതും ഗ്രീൻ ട്രിബ്യൂണലിന്‍റെ നോട്ടീസ് കോർപറേഷനു ലഭിച്ചതും പ്രതിപക്ഷ നേതാവ് കെ.സി. ഷോബിതയാണ് ചൂണ്ടിക്കാട്ടിയത്.

കരാർ കന്പനിയായ സോണ്ട വ്യവസ്ഥ പ്രകാരമുള്ള പ്രവർത്തികൾ ചെയ്യാത്തതിനാൽ അവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കരിന്പട്ടികയിൽ പെടുത്തണമെന്നും കെ.സി. ഷോബിത ആവശ്യപ്പെട്ടു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ ഗ്രീൻ ട്രിബ്യൂണലിനു വൻ തുക പിഴ നൽകേണ്ടി വരുമെന്നതടക്കമുള്ള കാര്യങ്ങളും അവർ ചൂണ്ടിക്കാട്ടി.

എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാണിച്ചത് പുതിയ കാര്യമല്ലെന്നും സോണ്ടയെ കരിന്പട്ടികയിൽപെടുത്താനുള്ള ശിപാർശ സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെന്നും ഞെളിയൻപറന്പിലെ വിഷയങ്ങൾ ഒന്നൊന്നായി പരിഹരിച്ചുവരുകയാണെന്നുമായിരുന്നു ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദിന്‍റെ മറുപടി. മാലിന്യ വിഷയത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും പ്രശ്നപരിഹാരത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മേയർ ഡോ. ബീന അഭ്യർഥിച്ചു.

നഗരത്തിലെ മാലിന്യനീക്കത്തിനായി ഹരിതകർമസേനക്ക് നൽകാനായി കോർപറേഷൻ വാങ്ങിയ 75 ഇ- ഓട്ടോകൾ വെറുതെ കിടന്നു നശിക്കുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച് സംസാരിച്ചത് പ്രതിപക്ഷ ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻകോയയാണ്. കോർപറേഷന്‍റെ ദീർഘവീക്ഷണമില്ലായ്മയാണ് ഇതിനു കാരണം. ഓടാതെ കിടന്നാൽ വാഹനത്തിന്‍റെ ബാറ്ററികൾ നശിക്കും. ഇപ്പോൾ തന്നെ പല ഓട്ടോകളുടെയും ടയറുകൾ പഞ്ചറായിട്ടുണ്ട്. ഇനിയും ഓട്ടോകൾ അടിയന്തരമായി നിരത്തിലിറക്കിയില്ലെങ്കിൽ കോർപറേഷനു വൻ സാന്പത്തിക നഷ്ടം സംഭവിക്കും.

ഡ്രൈവിംഗ് അറിയാവുന്ന ഹരിതകർമ സേനാംഗങ്ങൾ ഇല്ലാത്തതാണ് ഓട്ടോകൾ നിരത്തിലിറക്കുന്നതിനു തടസം. ഈ പദ്ധതി നടത്തിപ്പിൽ കോർപറേഷനു ദീർഘവീക്ഷണമില്ലാതെ പോയിയെന്നും കെ. മൊയ്തീൻകോയ ചൂണ്ടിക്കാട്ടി. ഇതേ വിഷയം മറ്റു കൗണ്‍സിലർമാരും ചൂണ്ടിക്കാട്ടി. അഞ്ച് ഇ- ഓട്ടോകൾ കൈമാറാൻ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള ഓട്ടോകൾ ഓടിക്കാനായി ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകി വരുകയാണെന്നും ഡ്രൈവർമാരെ നിയമിക്കാൻ പത്രപരസ്യം നൽകിയിട്ടുണ്ടെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചു.

അരിയിടത്തു പാലത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പോലീസുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് മേയർ യോഗത്തിൽ അറിയിച്ചു. മിഠായിത്തെരുവ്, മാനാഞ്ചിറ എന്നിവിടങ്ങളിലെ അലങ്കാര വിളക്കുകൾ കണ്ണടച്ചതും കൗണ്‍സിലിൽ ചർച്ചയായി. മരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം കുറയുന്നതും കരാറുകാരുടെ ലോബി കൗണ്‍സിലർമാരെ ഭീഷണിപ്പെടുത്തുന്നതും എസ്.സി. മോയിൻകുട്ടി കൗണ്‍സിൽ യോഗത്തിൽ ഉന്നയിച്ചു.