ഇനിയുള്ള ലക്ഷ്യം എയിംസും ബേപ്പൂർ തുറമുഖ വികസനവും: എം.കെ. രാഘവൻ എംപി
Wednesday, June 12, 2024 5:14 AM IST
കോഴിക്കോട്: എയിംസ് കോഴിക്കോട് സ്ഥാപിക്കുകയെന്നതും ബേപ്പൂർ തുറമുഖ വികസനവുമാണ് ഇനിയുള്ള തന്‍റെ ലക്ഷ്യമെന്ന് എം.കെ. രാഘവൻ എംപി. കാലിക്കട്ട് പ്രസ്ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

എയിംസ് കേരളത്തിന് തന്നേ പറ്റൂ. പ്രധാനമന്ത്രിയേയും വകുപ്പ് മന്ത്രിയെയും കണ്ട് നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. എന്തുകൊണ്ട് വൈകുന്നുവെന്നു വ്യക്തമല്ല.പദ്ധതിക്കായി ഭൂമി കോഴിക്കോട് കണ്ടെത്തിയതാണ്.

കോഴിക്കോട് നിന്ന് എയിംസ് മാറ്റുമെന്ന സുരേഷ് ഗോപി സൂചിപ്പിച്ചതിന്‍റെ സാഹചര്യം അറിയില്ല. മറ്റു സ്ഥലത്താണ് എങ്കിൽ അത് എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ഭൂമി എവിടെ കിട്ടുമെന്നും വ്യക്തമാക്കണം. കേരളത്തിന്‍റെ താത്പര്യം എയിംസ് കിനാലൂരിൽ വരണമെന്നാണ്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തു നൽകിയത് കിനാലൂരിലാണ്. എല്ലാ ജില്ലക്കാരും എയിംസ് വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാരുടെ സഹായവും തേടും.

കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മന്ത്രിമാരായ പി. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി എടുക്കണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.

താൻ കെ. മുരളീധരനെ കണ്ടത് തോൽവിയുടെ കാര്യങ്ങൾ അറിയാനാണ്. പാർട്ടി പ്രശ്നം പരിഹരിക്കും. പ്രതാപൻ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞതിനാലാണ് കെ. മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ചത്. മുരളീധരൻ മണ്ഡലം മാറിയത് അദ്ദേഹത്തിന്‍റെ സമ്മതത്തോടെ തന്നെയാണ്.

പ്രതാപൻ മത്സരിക്കാൻ ഇല്ലെന്ന് എഐസിസിക്ക് കത്ത് നൽകി. ഈ സാഹചര്യത്തിൽ സുരേഷ് ഗോപിയെ തോൽപ്പിക്കാനാണ് മുരളീധരൻ തൃശൂരിലേക്ക് മാറിയത്. കെ. മുരളീധരൻ രാഷ്ട്രീയം വിടില്ല. അദ്ദേഹത്തിന് അതിന് കഴിയില്ല.

തോൽവിയുടെ പശ്ചാത്തലത്തിലെ പ്രതികരണം മാത്രമായി കണ്ടാൽ മതിയെന്നും എം.കെ. രാഘവൻ പറഞ്ഞു. കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും തന്‍റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും അദേഹം കൂട്ടിച്ചേർത്തു.