മുക്കം ചെറുപുഴയ്ക്ക് സംരക്ഷണമൊരുക്കി മുളങ്കൂട്ടങ്ങൾ
Tuesday, June 11, 2024 7:40 AM IST
മുക്കം: മുക്കം കടവ് പാലത്തിന് സമീപത്തെ ചെറുപുഴയുടെ തീരത്തെ മുളങ്കൂട്ടം പരിസ്ഥിതി സംരക്ഷണത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നു. പടർന്നു പന്തലിച്ച് നിൽക്കുന്ന മുളങ്കൂട്ടങ്ങൾ ചെറുപുഴയുടെ തീരങ്ങൾ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തന്നെ നാട്ടുകാർക്കും ഇതുവഴിയുള്ള യാത്രക്കാർക്കും തണലൊരുക്കിയും സ്ഥിതി ചെയ്യുന്ന മുളങ്കൂട്ടങ്ങൾ നയനാനന്ദകരമായ കാഴ്ച കൂടിയാണ്.

മുക്കത്തിന്‍റെ കഥാകാരനും സഞ്ചാര സാഹിത്യകാരനുമായ എസ്.കെ. പൊറ്റെക്കാട്ട് സ്മൃതി കേന്ദ്രത്തോടു ചേർന്നാണ് മുളങ്കൂട്ടങ്ങൾ ആരെയും ആകർഷിക്കും വിധം നിലകൊള്ളുന്നത്.

പ്രദേശവാസികൾ വൈകുന്നേരങ്ങളിലും മറ്റും കാറ്റ് കൊള്ളാനും വിശ്രമിക്കാനും ഈ മുളങ്കാടുകളുടെ ശീതളഛായയിലാണ് എത്തുന്നത്. പുഴകളുടെയും മറ്റും തീരത്ത് ഈ രീതിയിൽ മുളകൾ നട്ടുപിടിപ്പിച്ചാൽ തീരസംരക്ഷണം സാധ്യമാവുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് വിശാലമായ സ്ഥലത്ത് മുളക്കൂട്ടങ്ങൾ പടർന്നു പന്തലിച്ച് നിൽക്കുന്ന ചെറുപുഴയുടെ തീരത്തെ ഈ കാഴ്ച.

പുഴത്തീരങ്ങൾ വ്യാപകമായി ഇടിഞ്ഞ് തീരുന്പോൾ മുളങ്കൂട്ടങ്ങൾ ഉള്ള ഭാഗങ്ങളിൽ ഇടിച്ചിൽ കുറവാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാട്ടുന്നു. എസ്.കെ. സ്മൃതി കേന്ദ്രത്തിന്‍റെ ചുമതല കാരശേരി പഞ്ചായത്ത് ബഹുസ്വരം സാംസ്കാരിക കൂട്ടായ്മയെയാണ് ഏൽപിച്ചിരിക്കുന്നത്. ബഹുസ്വരത്തിന്‍റെ നേതൃത്വത്തിൽ മുളങ്കാടും എസ്.കെ. സ്മൃതി കേന്ദ്രവും സംരക്ഷിക്കുന്നതിനുള്ള നടപടികളും നടത്തുന്നുണ്ട്. മുന്പ് മഞ്ഞ മുളകൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. നിലവിൽ ബഹുസ്വരം പ്രവർത്തകർ പച്ച മുളകളും നട്ടുപിടിപ്പിക്കുന്നുണ്ട്.