മാലിന്യം കുന്നുകൂടുന്നു: കുറ്റ്യാടി ടൗണ്‍ പകർച്ചവ്യാധി ഭീഷണിയിൽ
Tuesday, June 11, 2024 7:40 AM IST
കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ പലഭാഗത്തും ഖരമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുന്നുകൂടുന്നു. മഴ തുടങ്ങിയതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് പകർച്ചവ്യാധി പടരാൻ സാധ്യതയേറി. മാലിന്യങ്ങൾ നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നുമില്ല. വീടുകളിൽ നിന്നു ഹരിതസേന പ്രവർത്തകർ 50 രൂപ ഫീസ് കണക്കാക്കി എടുക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്തിന്‍റെ പല ഭാഗത്തും കൂട്ടിയിട്ടിയിരിക്കുായാണ്.

കുറ്റ്യാടി എംസിഎഫ് കേന്ദ്രത്തിന്‍റെ പരിസരത്താണ് പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. കോഴിക്കോട്ടുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് മാലിന്യങ്ങൾ കയറ്റി അയക്കുന്നത് നിലച്ചതിനാൽ കേന്ദ്രത്തിനു പുറത്തും മാലിന്യങ്ങൾ നിറഞ്ഞു. സർക്കാർ ആശുപത്രിക്ക് സമീപമാണ് ഈ ദുരവസ്ഥ. മാവുള്ള ചാലിലെ വ്യവസായ കേന്ദ്രത്തിന്‍റെ കെട്ടിടത്തിലും ശിശുമന്ദിരങ്ങളിലും മാലിന്യങ്ങൾ സൂക്ഷിക്കുന്നുണ്ട്.

കുറ്റ്യാടി ടൗണിലെ കെട്ടിടങ്ങൾക്ക് പിന്നിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. സാംസ്കാരിക നിലയത്തിന്‍റെയും എംഎയുപി സ്ക്കൂളിന്‍റെയും തൊട്ടരികിലുള്ള കെട്ടിടത്തിൽ കൂട്ടിയിട്ട മാലിന്യങ്ങൾ തെരുവുപട്ടികളും മറ്റു ജീവികളും കടിച്ച് വലിക്കുന്നതിനാൽ ജലസ്രോതസുകളടക്കം മലിനമാകുന്ന അവസ്ഥയാണ്. പകർച്ചവ്യാധികൾക്കെതിരേ പഞ്ചായത്തും ആരോഗ്യ വകുപ്പും ബോധവത്കരണ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ടങ്കിലും പഞ്ചായത്തിന്‍റെ മാലിന്യ നിർമാർജ്ജന പരിപാടികൾ പ്രഹസനമാകുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.