വയോധികന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ താമസിച്ചതിൽ പ്രതിഷേധം
Thursday, April 25, 2024 6:25 AM IST
നെടുമങ്ങാട്: തൂങ്ങിമരിച്ച വയോ ധികന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ അശുപത്രില്‍ എത്തിച്ചിട്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ താമസമുണ്ടായതില്‍ ബന്ധുക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം.

നെടുമങ്ങാട് പൂവത്തൂര്‍ അശ്വതിഭവനില്‍ ബി. പുരുഷോത്തമ(72) നെയാണ് ഇന്നലെ രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം 11.45 ഓടെ നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.

ബന്ധുക്കളും നാട്ടുകാരും ജില്ലാ ആശുപത്രിയില്‍ എത്തിയെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്താൻ ഡോക്ടര്‍ തയാറായില്ല. തുടര്‍ന്നാണു ബന്ധുക്കള്‍ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധക്കാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലം എംഎല്‍എയും മന്ത്രിയുമായ ജി.ആര്‍. അനില്‍ നേരിട്ടു ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടത്തിനു തയാറായില്ല.

നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം ശക്തമാക്കിയതോടെ ഉച്ചകഴിഞ്ഞാണ് ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്താൻ തയാറായത്. ഒപിയിലെ തിരക്കും ഡോക്ടര്‍മാരുടെ കുറവുമാണ് പോസ്റ്റുമോര്‍ട്ടം വൈ കാൻ താമസിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

വൈകിട്ടോടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. ഭാര്യ: പത്മിനി. മക്കള്‍: പ്രവീണ്‍, രേവതി. മരുമക്കള്‍: രാധിക, അജിത്ത്.