തൊഴിലാളികളുടെ കാര‍്യത്തിൽ ആർക്കും ഒരു ചൂടില്ല !
Saturday, May 4, 2024 7:08 AM IST
നെയ്യാറ്റിന്‍കര : താലൂക്കിലെ ചില ഇലക്ട്രിക് സെക്ഷനുകളുടെ കീഴില്‍ കരാര്‍ തൊഴിലാളികള്‍ നിലവിലെ കൊടും ചൂടിലും വൈദ്യുതി വിതരണ സംബന്ധമായ അറ്റകുറ്റപ്പണികളില്‍ സജീവം. രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയം പരമാവധി വെയിലത്തിറങ്ങരുതെന്ന സർക്കാർ നിര്‍ദേശം കെഎസ്ഇബിയുമായി ബന്ധപ്പെട്ട കരാര്‍ തൊഴിലാളികള്‍ക്ക് ബാധകമല്ലാത്ത കാഴ്ചയാണ് പലയിടത്തും കാണുന്നത്.

ഏരിയല്‍ ബെഞ്ച്ഡ് കേബിള്‍ (എബിസി) സ്ഥാപിക്കല്‍ തുടങ്ങിയ പണികള്‍ മിക്കയിടത്തും കാര്യക്ഷമമായി തുടരുന്നു. വൈദ്യുതി നഷ്ടം കുറയ്ക്കാന്‍ എബി കേബിളുകള്‍ സഹായകമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേബിളുകള്‍ സ്ഥാപിക്കാനായാലും മറ്റു അറ്റുകുറ്റപ്പണികള്‍ ചെയ്യാനായാലും കരാര്‍ തൊഴിലാളികള്‍ക്ക് കാലാവസ്ഥയുടെ ഏറ്റക്കുറച്ചിലുകള്‍ ബാധകമല്ല എന്ന സ്ഥിതിയാണ്.

കടുത്ത വെയിലില്‍ പോസ്റ്റുകള്‍ക്ക് മുകളില്‍ കേബിളുകള്‍ വലിച്ചു കയറ്റുകയും ഉറപ്പിക്കുകയുമൊക്കെ ചെയ്യുന്നത് ഗ്രാമീണ മേഖലകളിലടക്കം നിത്യകാഴ്ചകളായി മാറിയിരിക്കുന്നു.

വെയില്‍ ശക്തമാകുന്നതിനു മുന്പ് ഓരോ ദിവസത്തെയും പണികള്‍ ചെയ്ത് തീര്‍ക്കാനാവും വിധം ക്രമീകരിച്ചാല്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കില്ല.

ഏഴും എട്ടും മണിക്കൂര്‍ വരെയാണ് ഇത്തരത്തില്‍ കേബിളുകള്‍ സ്ഥാപിക്കല്‍ പ്രവൃത്തികള്‍ തുടര്‍ച്ചയായി നടക്കുന്നത്. അത്രയും നേരം ഈ പ്രതികൂല കാലാവസ്ഥയുടെ യാതനകള്‍ അവര്‍ അനുഭവിക്കേണ്ടി വരുന്നു എന്നതാണ് വാസ്തവം.