ആർ. ശങ്കർ കേരളത്തെ സന്പൂർണ സാക്ഷരതയിൽ എത്തിക്കാൻ പരിശ്രമിച്ച നേതാവ്: ചെന്നിത്തല
Wednesday, May 1, 2024 3:44 AM IST
തിരുവനന്തപുരം: എല്ലാപേർക്കും വിദ്യാഭ്യാസം നൽകാനും കേരളത്തെ സന്പൂർണ സാക്ഷരതയിലെത്തിക്കാനും ആത്മാർഥമായി ശ്രമിച്ച ഭരണാധികാരിയായിരുന്നു ആർ. ശങ്കർ എന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റുമായിരുന്ന ആർ. ശങ്കറിന്‍റെ 115-ാം ജന്മദിനത്തോടനുബന്ധിച്ച് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ പാളയം ആർ. ശങ്കർ സ്ക്വയറിൽ നടന്ന സംസ്ഥാനതല അനുസ്മരണ പരിപാടികളുടെ ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.

ആർ. ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരള പ്രസിഡന്‍റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് വഹിച്ചു. വി.എം. സുധീരൻ, എം.എം. ഹസൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജി.എസ്. ബാബു, ജി. സുബോധനൻ, മണക്കാട് സുരേഷ്, സദാശിവൻ പൂവത്തൂർ, മണ്‍വിള രാധാകൃഷ്ണൻ, ഡോ. എം.ആർ. തന്പാൻ, ശാസ്തമംഗലം മോഹൻ, ചാല സുധാകരൻ, മുത്തുകൃഷ്ണൻ, ഡി. അനിൽകുമാർ, ടി.പി. പ്രസാദ്, ഹരികുമാർ, സി.ആർ. പ്രാണകുമാർ, പുതുക്കരി പ്രസന്നൻ, എം.എസ്. അനിൽ, ശ്രീകുമാരി, എം. എൽ. ഉഷാരാജ്, ഭുവനേന്ദ്രൻ നായർ, ഋഷികേശൻ, പട്ടം സനിത്ത് തുടങ്ങിയവർ പങ്കെടുത്തു.