മെഡിക്കൽകോളജിൽ ജീവനക്കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
Wednesday, May 1, 2024 3:44 AM IST
മെഡിക്കല്‍കോളജ്: എംആര്‍ഐ സ്‌കാന്‍ ബുക്ക് ചെയ്യുന്നതിന് എത്തിയ യുവാവും ജീവനക്കാരും തമ്മില്‍ കൈയാങ്കളി. ഒരു വനിതാ ജീവനക്കാരിക്ക് പരിക്ക്. പരാതിയില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12.15 നാ യിരുന്നു സംഭവം. പൂവാര്‍ പുല്ലുവിള പിപി വിളാകത്തില്‍ അനില്‍ (34) ആണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വലതുകൈപ്പത്തിക്കു വേദന ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിയ അനിൽ ഡോക്ടറുടെ നിർദേശാനുസരണം എംആര്‍ഐ എടുക്കാനായി എത്തി. ക്യൂവില്‍നിന്ന് ടോക്കണെടുത്ത അനിലിനു സ്‌കാനിംഗ് തീയതി ലഭിച്ചത് ജൂണിലാണ്.

ഇതോടെ തിരക്കൊഴിയുന്നതുവരെ കാത്തിരുന്നശേഷം ജീവനക്കാര്‍ ഇരിക്കുന്ന മുറിയിലെത്തുകയും തീയതി കുറച്ചുകൂടി മുന്നിലേക്കു നീക്കി തരണമെന്നാവശ്യപ്പെടുകയും ചെയ്തു. അതിനിടെ എച്ച് ഡിഎസ് യൂണിറ്റിലെ ജീവനക്കാരിയായ ജയ (52) ജോലിസ്ഥലത്ത് യുവാവ് അതിക്രമിച്ചു കയറിയതിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കേറ്റമായി. വാക്കേറ്റത്തിനിടെ അനില്‍ ധരിച്ചിരുന്ന മോതിരത്തിന്‍റെ കൂര്‍ത്ത അഗ്രം കൊണ്ട് ജയയുടെ കണ്ണിനു പരിക്കേറ്റു. തുടര്‍ന്ന് ഇവര്‍ ബോധരഹിതയാകുകയും ചെയ്തു. ഇതോടെ മറ്റു ജീവനക്കാർ സ്ഥലത്തെത്തുകയും അനിലിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ തമ്മില്‍ മല്‍പ്പിടുത്തമായി.

ജീവനക്കാര്‍ അറിയിച്ചതോടെ മെഡിക്കല്‍കോളജ് പോലീസ് സ്ഥലത്തെത്തി അനിലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ വനിതാ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി തടസപ്പെടുത്തിയതിനും ആക്രമണത്തിനുമാണ് അനിലിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.