കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്: ഉറക്കമില്ലാതെ തീരദേശം
Saturday, May 4, 2024 7:08 AM IST
വിഴിഞ്ഞം: കളളക്കടൽ പ്രതിഭാസം വരുന്നതായ കേന്ദ്ര സമുദ്രസ്ഥിതിപഠനഗവേഷണകേന്ദ്രത്തിന്‍റെ കർശന മുന്നറിയിപ്പ് വന്നതോടെ തീരദേശം അതീവ ജാഗ്രതയിലായി . തീരദേശത്തുകാർക്ക് കേട്ടുകേൾവിയുള്ള പ്രതിഭാസമാണെങ്കിലും രണ്ടാഴ്ച മുൻപ് അപ്രതീക്ഷിതമായി കരയിലേക്ക് കയറിയ തിരമാലകൾ തീരവാസികളെ ഞെട്ടിച്ചു. ആയിരക്കണക്കിന് പേരെ പ്രതികൂലമായി ബാധിച്ച കള്ളക്കടൽ പ്രതിഭാസത്തിൽ നിന്ന് മുക്തമാകുന്നതിനിടയിലാണ് വീണ്ടുമുള്ള ശക്തമായ മുന്നറിയിപ്പ്.

ഇന്നലെ ഉച്ചവരെ ശാന്തമായിരുന്ന കടലിന് വൈകുന്നേരത്തോടെ സ്വഭാവമാറ്റം പ്രകടമായതായി അധികൃതർ അറിയിച്ചു. കാര്യത്തിന്‍റെ ഗൗരവമറിയാതെ നിരവധി പേർ ഇന്നലെയും മീൻ പിടിക്കാൻ വള്ളമിറക്കി. അവരോട് എത്രയും പെട്ടെന്ന് തീരത്തണയുന്നതിനുള്ള നിർദേശവും അധികൃതർ നൽകി. തീരദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്‍റും വാഹനങ്ങളിൽ ഉച്ചഭാഷിണി കെട്ടിയുള്ള മുന്നറിയിപ്പു നൽകി.

പോലീസും റവന്യൂ വകുപ്പധികൃതരും അതീവ ജാഗ്രതയിലാണ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ തുടക്കം പുലർച്ചെ രണ്ടര മുതലെന്ന മുന്നറിയിപ്പ് തീരദേശത്തുകാർക്ക് ഉറക്കമില്ലാത്ത രാത്രിയാണ് സമ്മാനിച്ചത്. അറിയിപ്പ് എത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലരും മാറ്റിയതായിയും അധികൃതർ പറയുന്നു.

കോവളം ബീച്ചിലെയും പൂവാർആറ്റുപുറത്തെയുംഉല്ലാസബോട്ട് സർവീസുകൾക്ക് നിയന്ത്രണം ഏർ പ്പെടുത്തി. അവധി ആഘോഷിക്കാൻ കോവളത്ത് എത്തിയ സഞ്ചാരികളും ഇന്നലെ നേരത്തെ സ്ഥലം വിട്ടു. വൈകുന്നേരത്തോട് ബീച്ചുകൾ ഏതാണ്ട് ശൂന്യമായി. രണ്ടാഴ്ച മുൻപുണ്ടായ കള്ളക്കടൽബീച്ചിലെ മണൽ പ്പരപ്പുകൾ ഇല്ലാതാക്കി.

ഇന്നും അതാവർത്തിക്കപ്പെട്ടാൽ സീസണിലെ വിനോദ സഞ്ചാരംപ്രതി സന്ധിയിലാകുമെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു. കടലിലെ കുളിക്കും മണൽപ്പരപ്പിലെ സഞ്ചാരത്തിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. അധികൃതരുടെ കാര്യമായ മുന്നറിയിപ്പില്ലാതെയാണ് നേരത്തെ കടൽ കരയിലേക്ക് കയറിയത്. തമിഴ്നാട് അതിർത്തിയായ തെ ക്കെകൊല്ലംകോട് മുതലുള്ള തീര ദേശത്തെ നൂറ് കണക്കിന് വീടുകളിൽ വെള്ളം കയറിയിരുന്നു.