മഴക്കാലപൂര്‍വ ശുചീകരണം: വാര്‍ഡുകള്‍ തോറും കര്‍മപദ്ധതി തയാറാക്കും
Wednesday, April 17, 2024 6:30 AM IST
കോട്ടയം: മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി തദ്ദേശ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ തോറും കര്‍മപദ്ധതി തയാറാക്കും.

മേയ് 20ന് മുമ്പ് മഴക്കാല പൂര്‍വ ശുചീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിന്‍റെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. മാലിന്യം കുമിഞ്ഞുകിടക്കുന്ന ഇടങ്ങളില്‍( ഗാര്‍ബേജ് വള്‍നറബിള്‍ പോയിന്‍റ്) അവശേഷിക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കാനും യോഗത്തില്‍ തീരുമാനമായി.

തൊഴിലുറപ്പ് പ്രവര്‍ത്തികളുടെ ഏപ്രില്‍, മേയ് മാസത്തെ കര്‍മപദ്ധതിയില്‍ തോടുകളുടെ ആഴംകൂട്ടല്‍, നീരൊഴുക്ക് വര്‍ധിപ്പിക്കല്‍ പദ്ധതികള്‍ക്കു പ്രാധാന്യം നല്‍കും. ഈ പ്രവര്‍ത്തികള്‍ 25നകം പൂര്‍ത്തിയാക്കും. തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എല്ലാദിവസവും പദ്ധതി പുരോഗതി വിലയിരുത്തും. ഹരിതകര്‍മസേനാംഗങ്ങളുടെ ഭവനസന്ദര്‍ശനവേളയില്‍ വീടുകളില്‍ ജൈവമാലിന്യസംസ്‌കരണത്തിനുള്ള സംവിധാനമുണ്ടോയെന്നു വിലയിരുത്തും.

മിനി എംസിഎഫുകള്‍ നിറഞ്ഞും സമീപത്തും നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ശുചിത്വമിഷന്‍ ജില്ലാ കോഓർഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെസി ജോയി സെബാസ്റ്റ്യന്‍, തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.