കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു
Tuesday, April 30, 2024 11:21 PM IST
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനിലെ ജനറേറ്റർ തുരുമ്പെടുത്ത് നശിക്കുന്നു. സിവിൽ സ്റ്റേഷന്‍റെ തുടക്കത്തിൽ സ്ഥാപിച്ച ജനറേറ്ററാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ ജനറേറ്റർ.

അഞ്ചുവർഷമായി
പ്രവർത്തനരഹിതം

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് ജനറേറ്ററാണ് കേടായതോടെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്. സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയ ആദ്യകാലങ്ങളിൽ ജനറേറ്ററിന്‍റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നു. എന്നാൽ പിന്നീട് അഞ്ച് വർഷത്തോളമായി ഇത് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. ഡിപ്പാർട്ട്മെന്‍റുകൾ തമ്മിലുള്ള തർക്കമാണ് ജനറേറ്റർ യഥാസമയം നന്നാക്കാതിരിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. ഒപ്പം ഫണ്ടിന്‍റെ ലഭ്യതയും തടസമായി.

എന്തായാലും കേടായ ജനറേറ്റർ ഇരുമ്പ് വിലയ്ക്ക് പോലും നൽകാനാവാതെ തുരുമ്പെടുത്ത് നശിക്കുകയാണ് ഇപ്പോൾ. നേരത്തെ ജനറേറ്റർ ഉണ്ടായിരുന്നപ്പോൾ വൈദ്യുതി നിലച്ചാൽ ലിഫ്റ്റ് അടക്കം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇത് കേടായതോടെ വൈദ്യുതി തടസം ഉണ്ടായാൽ ലിഫ്റ്റ് പ്രവർത്തിക്കാത്ത സ്ഥിതിയാണ്. വൈദ്യുതി തടസം നേരിടാൻ ഓരോ ഓഫീസുകളും വെവ്വേറെ ഇൻവേർട്ടർ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. നേരത്തേ പ്രവർത്തനം നിലച്ച ഈ ജനറേറ്ററിന്‍റെ പരിസരമായിരുന്നു സിവിൽ സ്റ്റേഷനിലെ മാലിന്യ നിക്ഷേപ കേന്ദ്രം. പുതിയ തഹസിൽദാർ എത്തിയതോടെ എന്തായാലും ഇതിന് മാറ്റമായിട്ടുണ്ട്. ഇവിടത്തെ മാലിന്യ നിക്ഷേപത്തിന് തടയിട്ടതിനൊപ്പം, ഇവിടെ കൂടിക്കിടന്ന മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പായലും പോസ്റ്ററുകളും

മിനി സിവില്‍ സ്ഥാപിതമായിട്ട് 14 വര്‍ഷത്തോളം പിന്നിട്ടു. അന്ന് ചെയ്ത പെയിന്‍റിംഗ് പലയിടങ്ങളിലും മങ്ങി പായല്‍ പിടിച്ച നിലയിലാണ്. വിവിധ സംഘടനകളുടെ പോസ്റ്ററുകള്‍ ഒട്ടിച്ച് ചുവരുകളും വൃത്തികേടായ നിലയിലാണ്. മിനി സിവില്‍ സ്റ്റേഷന് സ്വന്തമായി ജലസ്രോതസും നിലവിലില്ല. ജലവിതരണ വകുപ്പിന്‍റെ കരിമ്പുകയം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്നത്. മുന്പ് ചിറ്റാര്‍ പുഴയോരത്തടക്കം കിണര്‍ സ്ഥാപിച്ച് വെള്ളം എടുക്കാന്‍ പദ്ധതി കൊണ്ടുവന്നെങ്കിലും നടപ്പായില്ല. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തി മിനി സിവില്‍ സ്റ്റേഷന്‍ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.