ചൂടു കൂടുന്നു; ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍
Tuesday, April 30, 2024 11:21 PM IST
പാലാ: ചൂട് വര്‍ധിച്ചതോടെ പശുക്കളില്‍ പാൽ ഉത്പാദനം കുറയുന്നതു ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ചൂടില്‍ കന്നുകാലികള്‍ തളര്‍ന്നുവീഴുന്ന സംഭവം പോലുമുണ്ടാകുന്നതായി കര്‍ഷകര്‍ പറയുന്നു.

വേനല്‍മഴയെത്തുടര്‍ന്നു പച്ചപ്പുല്ല് ലഭ്യത കൂടിയെങ്കിലും ചൂട് ഉയരുന്നതിനനുസരിച്ചു ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെടുന്നതും തീറ്റ എടുക്കാനാകാത്തതും പാല്‍ ലഭ്യതയില്‍ ഗണ്യമായ കുറവു വരുത്തുനുണ്ട്. ചൂടു കൂടുന്നതിനനുസരിച്ചു കന്നുകാലികളില്‍ കിതപ്പും കൂടും. വായില്‍നിന്നു നുരയും പതയും വരും. ഇതിനൊപ്പം നീര്‍ക്കെട്ടും പനിയും ബാധിക്കുന്നതോടെ കന്നുകാലികള്‍ തികച്ചും അവശരാകുന്ന സ്ഥിതിയുമുണ്ട്.

കൂടുതല്‍ പാല്‍ ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ നാടന്‍ പശുക്കളെക്കാള്‍ സങ്കരയിനം പശുക്കളെയാണു വളര്‍ത്തുന്നത്. എന്നാല്‍ കനത്ത ചൂട് സഹിക്കാന്‍ ഇവയ്ക്ക് കഴിയാറില്ലെന്ന് ക്ഷീര കര്‍ഷകര്‍ പറയുന്നു. താപനില ഉയരാതെ സൂക്ഷിക്കാന്‍ ഫാനും തൊഴുത്തിന്‍റെ മേല്‍ക്കൂര തണുപ്പിക്കാന്‍ വയ്ക്കുന്ന സംവിധാനവും ഒരുക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ലെന്നു കര്‍ഷര്‍ പറയുന്നു.

സാധാരണ കര്‍ഷകര്‍ ഇരുമ്പ് അലുമിനിയം ഉള്‍പ്പെടെയുള്ള ഷീറ്റുകള്‍ കൊണ്ടാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. ഇതിനു മുകളില്‍ ഓല നിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറയ്ക്കാന്‍ കഴിയുന്നില്ല. തീറ്റ തിന്നാനും വെള്ളം കുടിക്കാനും പശുക്കള്‍ മടി കാണിക്കുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. ചൂട് കൂടിയതോടെ ക്ഷീര സഹകരണ സംഘങ്ങളില്‍ അളക്കുന്ന പാലിന്‍റെ അളവും ഗണ്യമായി കുറഞ്ഞു. പാലിന്‍റെ അളവ് കുറഞ്ഞതും സങ്കരയിനം പശുക്കള്‍ക്ക് ഈ ചൂട് താങ്ങാന്‍ കഴിയാത്തതും കാരണം പല ക്ഷീര കര്‍ഷകരും പശുവിനെ വില്‍ക്കാന്‍ തയാറാവുകയാണ്.

കര്‍ഷകന്‍റെ അധ്വാനം ഉള്‍പ്പെടുത്താതെ ഒരു ദിവസം ഒരു പശുവിനെ വളര്‍ത്താന്‍ 500 രൂപ വരെ വേണ്ടി വരും. കാലിത്തീറ്റ വില ക്രമാതീതമായി ഉയരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതായി ക്ഷീരകര്‍ഷകര്‍ പറയുന്നു.